നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചു
ദോഹ: പ്രമുഖ സംരംഭകർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ ദീർഘകാല റെസിഡൻസി പ്രോഗ്രാം അനുവദിക്കുമെന്ന് ഖത്തർ. ഞായറാഴ്ച നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതിവാതക വരുമാനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) തങ്ങളുടെ വെഞ്ച്വർ ക്യാപിറ്റൽ പ്രോഗ്രാം രണ്ട് ബില്യൺ ഡോളറായി വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിലവിൽ ഒരു ബില്യൺ ഡോളർ മൂല്യമുള്ള "ഫണ്ട് ഓഫ് ഫണ്ട്സ്" പദ്ധതിയാണ് പുതിയ നിക്ഷേപങ്ങളോടെ രണ്ട് ബില്യൺ ഡോളറായി ഉയർത്തുന്നത്.
സഊദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രൊഫഷണലുകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി 'ഗോൾഡൻ വിസ' ഉൾപ്പെടെയുള്ള ദീർഘകാല റെസിഡൻസി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറും സമാനമായ നീക്കവുമായി രംഗത്തെത്തുന്നത്. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിലൂടെ ശക്തമായ ഒരു സംരംഭകത്വ സാഹചര്യം രാജ്യത്ത് കെട്ടിപ്പടുക്കുകയാണ് ഗവൺമെന്റ് ലക്ഷ്യം.
മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ദോഹയിൽ സ്ഥിരതാമസമാക്കാനും ബിസിനസ്സ് സംരംഭങ്ങൾ വിപുലീകരിക്കാനും പുതിയ നിയമം സഹായകമാകും.
qatar has announced a 10-year residency scheme aimed at attracting global investors, professionals and experts, boosting entrepreneurship and economic growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."