സേവനത്തിൽ വീഴ്ച വരുത്തിയ 1,800 വിദേശ ഉംറ ഏജൻസികളെ സഊദി സസ്പെൻഡ് ചെയ്തു; വിസ മുടങ്ങുമോ? തീർത്ഥാടകർ അറിയേണ്ടത്...
ജിദ്ദ: ഉംറ രംഗത്ത് പ്രവർത്തിക്കുന്ന 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സഊദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. സേവനത്തിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് അധികൃതരുടെ നടപടി. ആകെ പ്രവർത്തിക്കുന്ന ഏജൻസികളുടെ എണ്ണം 5,800 ആണ്. അതിൽ നിന്നാണ് ഇത്രയും പേരെ പുറത്താക്കിയത്.
നിലവിലെ പോരായ്മകൾ പരിഹരിച്ച് സേവനങ്ങളിൽ വീഴ്ച വരുത്താതിരിക്കാനായി ഈ ഏജൻസികൾക്ക് 10 ദിവസത്തെ സമയമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടിയെന്നും അറിയിച്ചു. ഈ കാലയളവിൽ ഏജൻസികൾക്ക് പുതിയ വിസകൾ അനുവദിക്കാൻ കഴിയില്ല.
നിലവിൽ വിസയുള്ളവർക്കും ബുക്കിംഗ് പൂർത്തിയാക്കിയവർക്കും ഈ നടപടി മൂലം തടസ്സങ്ങൾ ഉണ്ടാകില്ല. അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം ഉറപ്പുനൽകി. കർശന നിരീക്ഷണം ഇനിയും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉംറ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനും കൃത്യമായ നിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.
Saudi Arabia’s Ministry of Hajj and Umrah has suspended contracts with 1,800 foreign travel agencies due to poor service quality. Agencies are given 10 days to comply with standards to resume operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."