ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനം; കാർഷിക സ്വയംപര്യാപ്തതയിൽ ലോകത്തിന് മാതൃകയായി സഊദി അറേബ്യ
റിയാദ്: ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന 13ാമത് അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിൽ അതിഥി രാജ്യമായി പങ്കെടുത്ത് സഊദി അറേബ്യ. കാർഷിക നവീകരണം, ഭക്ഷ്യസുരക്ഷ എന്നിവയിൽ രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന പ്രദർശനം, ഫെബ്രുവരി 16 വരെയാണ് നടക്കുക. ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുമ്പിലാണ് സഊദി അറേബ്യ. വർഷം തോറും 1.9 ദശലക്ഷം ടണ്ണിലധികം ഉൽപ്പാദിപ്പിക്കുന്ന സഊദിക്ക് ആഗോള നേതൃത്വം പവിലിയനിൽ പ്രപദർശിപ്പിക്കാൻ സാധിക്കും.
സഊദിയിലെ പ്രമുഖ കമ്പനികൾ തങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഈന്തപ്പഴം 118%, പച്ചക്കറികൾ 78%, കോഴിയിറച്ചി 69%, മത്സ്യം 61.5% എന്നീ ഉൽപ്പാദനത്തിൽ മികച്ച വളർച്ചയാണ് സഊദിയ്ക്കുള്ളത്. പ്രദേശിക ഉൽപ്പാദകരെ സംരക്ഷിക്കാനും, ശാക്തീകരിക്കാനും വളർച്ച നേടികൊടുക്കാനും 'സഊദി റീഫ്' പ്രോഗ്രാമുമായും അധികൃതർ രംഗത്തുണ്ട്. സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ-ഫദ്‌ലി പ്രദർശനത്തിന്റെ ഉദ്ഘാടന ദിവസം സന്ദർശനം നടത്തിയിരുന്നു.
Saudi Minister of Environment Abdulrahman Al-Fadhli visited several pavilions at Qatar's AgriteQ expo alongside Qatari officials to review agricultural innovation and strengthen bilateral ties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."