HOME
DETAILS

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

  
February 20, 2026 | 4:23 AM

west bengal-sir-deliberate-delay-by-officials-in-document-processing

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കരട് വോട്ടർ പട്ടികയിലെ അവകാശവാദങ്ങളിലും എതിർപ്പുകളിലും വാദം കേൾക്കുന്നതിനിടെ ലഭിച്ച തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (എഇആർഒ) കുറ്റക്കാരാണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) കണ്ടെത്തി.

പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നൽകുന്ന വിവരപ്രകാരം 120 ഇആർഒകളും 150  എഇആർഒകളും കുറ്റക്കാരാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. ​ 

ഫെബ്രുവരി 14-ന് വാദം കേൾക്കുന്നതിനുള്ള നീട്ടിയ സമയപരിധി അവസാനിച്ചതിന് അഞ്ച് ദിവസത്തിന് ശേഷവും ഡോക്യുമെന്റ് അപ്‌ലോഡ് പ്രക്രിയ മനഃപൂർവ്വം മാറ്റിവച്ചതായി കണ്ടെത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ മനഃപൂർവ്വം സ്വീകരിച്ച ഈ അലംഭാവം കാരണം, ധാരാളം വോട്ടർമാരുടെ രേഖകൾ ഇതുവരെ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ആയിട്ടില്ല. ഈ രേഖകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ, അവയുടെ സൂക്ഷ്മപരിശോധന പ്രക്രിയ സാധ്യമാകില്ല. ഇതോടെ നിരവധി പേർ പട്ടികയിൽ നിന്ന് പുറത്താകും.

ഇത്തരമൊരു സാഹചര്യത്തിൽ, ഫെബ്രുവരി 21-നകം സൂക്ഷ്മപരിശോധന പ്രക്രിയ പൂർത്തിയാക്കാനുള്ള നിലവിലെ സമയപരിധി മതിയാകാതെ വരും. സൂക്ഷ്മപരിശോധന സമയപരിധി നീട്ടിയാൽ, ഫെബ്രുവരി 28-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതിയും മാറ്റിവയ്ക്കേണ്ടിവരും. 

കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇആർഒമാരെയും എഇആർഒമാരെയും വെറുതെ വിടില്ലെന്ന് കമ്മീഷൻ പറഞ്ഞു. രണ്ട് ഇആർഒമാർ, ഒമ്പത് എഇആർഒമാർ, ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൂന്ന് മൈക്രോ ഒബ്സർവർമാർ എന്നിവർക്കെതിരെ ഇതിനകം നടപടികൾ എടുത്തിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കുമെന്നാണ് ഇതുവരെയുള്ള വിവരം. കരടു പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ നേരത്തെ ഒഴിവാക്കിയിരുന്നു. അടുത്ത ഘട്ടം പരിശോധനയിൽ അഞ്ച് ലക്ഷം പേരെ കൂടി ഒഴിവാക്കി. അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് എത്തിയിട്ടില്ലെന്നാണ് കണക്ക്. എന്നാൽ ഇത് രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരാണോ എന്നും സംശയമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  4 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  4 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  4 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  4 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  4 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  4 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  4 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  4 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  4 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  4 days ago