HOME
DETAILS

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

  
February 20, 2026 | 4:23 AM

west bengal-sir-deliberate-delay-by-officials-in-document-processing

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കരട് വോട്ടർ പട്ടികയിലെ അവകാശവാദങ്ങളിലും എതിർപ്പുകളിലും വാദം കേൾക്കുന്നതിനിടെ ലഭിച്ച തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (എഇആർഒ) കുറ്റക്കാരാണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) കണ്ടെത്തി.

പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നൽകുന്ന വിവരപ്രകാരം 120 ഇആർഒകളും 150  എഇആർഒകളും കുറ്റക്കാരാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. ​ 

ഫെബ്രുവരി 14-ന് വാദം കേൾക്കുന്നതിനുള്ള നീട്ടിയ സമയപരിധി അവസാനിച്ചതിന് അഞ്ച് ദിവസത്തിന് ശേഷവും ഡോക്യുമെന്റ് അപ്‌ലോഡ് പ്രക്രിയ മനഃപൂർവ്വം മാറ്റിവച്ചതായി കണ്ടെത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ മനഃപൂർവ്വം സ്വീകരിച്ച ഈ അലംഭാവം കാരണം, ധാരാളം വോട്ടർമാരുടെ രേഖകൾ ഇതുവരെ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ആയിട്ടില്ല. ഈ രേഖകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ, അവയുടെ സൂക്ഷ്മപരിശോധന പ്രക്രിയ സാധ്യമാകില്ല. ഇതോടെ നിരവധി പേർ പട്ടികയിൽ നിന്ന് പുറത്താകും.

ഇത്തരമൊരു സാഹചര്യത്തിൽ, ഫെബ്രുവരി 21-നകം സൂക്ഷ്മപരിശോധന പ്രക്രിയ പൂർത്തിയാക്കാനുള്ള നിലവിലെ സമയപരിധി മതിയാകാതെ വരും. സൂക്ഷ്മപരിശോധന സമയപരിധി നീട്ടിയാൽ, ഫെബ്രുവരി 28-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതിയും മാറ്റിവയ്ക്കേണ്ടിവരും. 

കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇആർഒമാരെയും എഇആർഒമാരെയും വെറുതെ വിടില്ലെന്ന് കമ്മീഷൻ പറഞ്ഞു. രണ്ട് ഇആർഒമാർ, ഒമ്പത് എഇആർഒമാർ, ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൂന്ന് മൈക്രോ ഒബ്സർവർമാർ എന്നിവർക്കെതിരെ ഇതിനകം നടപടികൾ എടുത്തിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കുമെന്നാണ് ഇതുവരെയുള്ള വിവരം. കരടു പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ നേരത്തെ ഒഴിവാക്കിയിരുന്നു. അടുത്ത ഘട്ടം പരിശോധനയിൽ അഞ്ച് ലക്ഷം പേരെ കൂടി ഒഴിവാക്കി. അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് എത്തിയിട്ടില്ലെന്നാണ് കണക്ക്. എന്നാൽ ഇത് രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരാണോ എന്നും സംശയമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമിത് ഷാ കൊലയാളി', 'ഗാന്ധിയെ കൊന്നത് ആർ‌എസ്‌എസ്'; 'വിവാദ' പരാമർശങ്ങളിൽ രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ കോടതിയിൽ ഹാജരാകും 

National
  •  2 hours ago
No Image

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക വയറ്റിൽ ചുമന്നത് അഞ്ച് വർഷം; വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ ഉടൻ 

Kerala
  •  3 hours ago
No Image

പത്മകുമാറിന്റെ സ്വാഭാവിക ജാമ്യം: കട്ടിളപ്പാളി കേസിൽ വിധി ഇന്ന്

Kerala
  •  3 hours ago
No Image

പി.കെ ശശിയുടെ രാജി; കോൺഗ്രസ് 'വിസ്മയം' തുടരുമോ

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക നാളെ; ആകെ വോട്ടർമാർ 2.70 കോടിക്ക് താഴെയാകും

Kerala
  •  3 hours ago
No Image

ബാർ സമയ വിവാദം കനക്കുന്നു; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ്; ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

Kerala
  •  4 hours ago
No Image

ഡോക്ടര്‍മാരുടെ സമരം; മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി; ദുരിതത്തിലായി രോ​ഗികൾ 

Kerala
  •  4 hours ago
No Image

കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala
  •  4 hours ago
No Image

ദർസുകൾക്ക് തുടക്കമിട്ട പൊന്നാനി വലിയ ജുമുഅത്ത് പളളി

Kerala
  •  4 hours ago