HOME
DETAILS

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

  
February 20, 2026 | 4:23 AM

west bengal-sir-deliberate-delay-by-officials-in-document-processing

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കരട് വോട്ടർ പട്ടികയിലെ അവകാശവാദങ്ങളിലും എതിർപ്പുകളിലും വാദം കേൾക്കുന്നതിനിടെ ലഭിച്ച തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (എഇആർഒ) കുറ്റക്കാരാണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) കണ്ടെത്തി.

പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നൽകുന്ന വിവരപ്രകാരം 120 ഇആർഒകളും 150  എഇആർഒകളും കുറ്റക്കാരാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. ​ 

ഫെബ്രുവരി 14-ന് വാദം കേൾക്കുന്നതിനുള്ള നീട്ടിയ സമയപരിധി അവസാനിച്ചതിന് അഞ്ച് ദിവസത്തിന് ശേഷവും ഡോക്യുമെന്റ് അപ്‌ലോഡ് പ്രക്രിയ മനഃപൂർവ്വം മാറ്റിവച്ചതായി കണ്ടെത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ മനഃപൂർവ്വം സ്വീകരിച്ച ഈ അലംഭാവം കാരണം, ധാരാളം വോട്ടർമാരുടെ രേഖകൾ ഇതുവരെ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ആയിട്ടില്ല. ഈ രേഖകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ, അവയുടെ സൂക്ഷ്മപരിശോധന പ്രക്രിയ സാധ്യമാകില്ല. ഇതോടെ നിരവധി പേർ പട്ടികയിൽ നിന്ന് പുറത്താകും.

ഇത്തരമൊരു സാഹചര്യത്തിൽ, ഫെബ്രുവരി 21-നകം സൂക്ഷ്മപരിശോധന പ്രക്രിയ പൂർത്തിയാക്കാനുള്ള നിലവിലെ സമയപരിധി മതിയാകാതെ വരും. സൂക്ഷ്മപരിശോധന സമയപരിധി നീട്ടിയാൽ, ഫെബ്രുവരി 28-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതിയും മാറ്റിവയ്ക്കേണ്ടിവരും. 

കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇആർഒമാരെയും എഇആർഒമാരെയും വെറുതെ വിടില്ലെന്ന് കമ്മീഷൻ പറഞ്ഞു. രണ്ട് ഇആർഒമാർ, ഒമ്പത് എഇആർഒമാർ, ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൂന്ന് മൈക്രോ ഒബ്സർവർമാർ എന്നിവർക്കെതിരെ ഇതിനകം നടപടികൾ എടുത്തിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കുമെന്നാണ് ഇതുവരെയുള്ള വിവരം. കരടു പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ നേരത്തെ ഒഴിവാക്കിയിരുന്നു. അടുത്ത ഘട്ടം പരിശോധനയിൽ അഞ്ച് ലക്ഷം പേരെ കൂടി ഒഴിവാക്കി. അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് എത്തിയിട്ടില്ലെന്നാണ് കണക്ക്. എന്നാൽ ഇത് രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരാണോ എന്നും സംശയമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  2 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  2 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  2 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  2 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  2 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  2 days ago