എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു
തിരുവനന്തപുരം: എം.ആർ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. കേന്ദ്ര അട്മിന്സിട്രേറ്റിവ് ട്രെബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നും നീക്കിയത്.
കേഡർ തസ്‌തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്നാണ് ട്രെബ്യൂണൽ ഇന്നലെ ഉത്തരവ് ഇറക്കിയത്. ഇതിനു പിന്നാലെയായിരുന്നു അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നും നീക്കം ചെയ്യേണ്ടി വന്നത്. ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹര്ജിയിലാണ് ഉത്തരവ്. ശബരിമല ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ എക്സൈസിലേക്ക് മാറ്റിയിരുന്നത്.
മനുഷ്യ ജീവന് അപകടകരമാകും വിധം വാഹനമോടിച്ചതിനും രാത്രി ഒമ്പത് മണിക്ക് ശേഷം നിയമവിരുദ്ധമായി മൂന്നു പേരെ ട്രാക്ടറിൽ കയറ്റി എന്നുമാണ് അജിത് കുമാറിനെതിരെയുള്ള കേസ്. സ്വാമി അയ്യപ്പൻ റോഡിലൂടെ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാൻ അനുമതിയുള്ളൂ എന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്യാമറകൾ ഇല്ലാത്ത ഇടത്തു വെച്ചാണ് എഡിജിപി വാഹനത്തിൽ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."