എൽപിജി പ്രതിസന്ധിയിൽ ആശ്വാസം; 93000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തും
ഡൽഹി: ഇന്ത്യ നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക്. ശിവാനിക്ക് എന്ന കൂറ്റൻ കപ്പൽ ഇന്ന് മുന്ദ്ര തീരത്തെത്തുമെന്നാണ് റിപ്പോർട്ട്. നന്ദാദേവി ചൊവ്വാഴ്ചയും തീരത്തെത്തും. പ്രതിവർഷം ഇന്ത്യ ഏകദേശം 31.3 ദശലക്ഷം എൽപിജി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളും ഉണ്ട്.
അതേസമയം കൂടുതൽ എൽപിജി ടാങ്കറുകൾക്ക് അനുമതി ലഭിക്കാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമോസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കർക്ക് സാധിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. ഇനിയും 22 ഇന്ത്യൻ എണ്ണക്കപ്പലുകൾ ഹോർമൂസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നുമാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."