കരുത്തുകാട്ടി പ്രതിരോധസേന; യുഎഇയെ ലക്ഷ്യമിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും തകർത്തു
അബുദബി: യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തകർത്ത് വ്യോമ പ്രതിരോധ സംവിധാനം. മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ വിഭാഗം ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,748 ഡ്രോണുകളും തടയാൻ യുഎഇക്ക് സാധിച്ചു. രാജ്യസുരക്ഷയ്ക്കായുള്ള പോരാട്ടത്തിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. ആക്രമണങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പരുക്കേറ്റ 160 പേരിൽ ഇന്ത്യക്കാരുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങളെ തകർക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും അധികൃതർ ആവർത്തിച്ചു. ഏത് തരം ഭീഷണികളെയും നേരിടാൻ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.
UAE defense systems destroy 3 ballistic missiles and 8 drones launched from Iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."