HOME
DETAILS

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

  
സുനി അൽഹാദി
July 06, 2026 | 3:10 AM

supplyco in severe debt crisis 432 crore owed to suppliers alone

കൊച്ചി: ഓണ സീസൺ വരാനിരിക്കെ സംസ്ഥാനത്തെ അവശ്യസാധന വില നിയന്ത്രണ സംവിധാനമായ സപ്ലൈകോ വൻ കടബാധ്യതയിലെന്ന്  റിപ്പോർട്ട്. മുൻ മാസങ്ങളിൽ സപ്ലൈകോക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്ത വിതരണക്കാർക്കും വൻ തുക നൽകാനുണ്ട്. 432 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് ഉടൻ നൽകാനുള്ളത്.  ഇതിൽ 132 കോടി രൂപ സപ്ലൈകോയുടെ ധനകാര്യഭാഗം ബില്ലുകൾ പാസാക്കി വച്ചിരിക്കുകയാണെങ്കിലും ഫണ്ടിന്റെ അഭാവം കാരണം നൽകാൻ കഴിഞ്ഞിട്ടില്ല. 300 കോടിയോളം രൂപയുടെ ബില്ലുകൾ വിവിധ ഡിപ്പോകളിലും സെക്ഷനുകളിലും മറ്റുമായി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയും താമസിയാതെ ധനകാര്യ വിഭാഗത്തിലേക്ക് എത്തും. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്ക് അനുസരിച്ചാണ് ഇത്.

ഇതിനുപുറമേ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ കൂടി കൂട്ടുമ്പോൾ മൊത്തം കടബാധ്യത 4500 കോടിയോളം വരും. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് സപ്ലൈകോ നൽകിയ മറുപടിയിലാണ് ഈ  വിവരങ്ങളുള്ളത്.
മാർച്ച് 31വരെ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്ത വകയിലാണ് വിതരണക്കാർക്ക് 432.23 കോടി രൂപ നൽകാനുള്ളത്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത വകയിൽ 4,169 കോടി രൂപയോളമാണ് സപ്ലൈകോക്ക് ബാധ്യതയുള്ളത്. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക്  എന്നിവ അടങ്ങിയ ബാങ്ക് കൺസോർഷ്യത്തിന് മാത്രമായി 2490 കോടി രൂപയാണ് നൽകാനുള്ളത്. കേരള ബാങ്ക് ഉൾപ്പെടെയുള്ള മറ്റു ബാങ്കുകൾക്കാആണ് ബാക്കി തുക നൽകാനുള്ളത്. ഇതിൽ കേരള ബാങ്കിന് മാത്രം 175 കോടി പലിശ കുടിശ്ശികയുമുണ്ട്.

വിപണിയിലെ വിലനിയന്ത്രണത്തിനായി സപ്ലൈകോ മുടക്കുന്ന തുകയിൽ ഒരു ഭാഗം സംസ്ഥാന സർക്കാർ നൽകണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വിഹിതം കുത്തനെ കുറഞ്ഞതാണ് സപ്ലൈകോയെ ഇത്രയും വലിയ കടക്കണിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813.78 കോടി രൂപ മാത്രമാണ്. 2016-17,  2017-18 സാമ്പത്തിക വർഷങ്ങളിൽ 200 കോടി രൂപ വീതം  അനുവദിച്ച സർക്കാർ പിന്നീട് തുക കുറച്ചു കൊണ്ടുവരികയായിരുന്നു. 2018-19 സാമ്പത്തിക വർഷം  125 കോടി രൂപയും 2019-20 സാമ്പത്തിക വർഷം 54.15 കോടി രൂപയുമാണ് അനുവദിച്ചത്. 

തൊട്ടടുത്ത സാമ്പത്തിക വർഷം തുകയൊന്നും അനുവദിച്ചതുമില്ല. 2022ൽ  75 കോടി രൂപ അനുവദിച്ചെങ്കിലും പിന്നീടുള്ള സാമ്പത്തിക വർഷം ഒരു തുകയും ലഭിച്ചില്ല.എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ സർക്കാർ സഹായത്തിൽ കാര്യമായി വർധനവ് ഉണ്ടായി. 2023-24ൽ 357.63 കോടി രൂപയും 2024-25 ൽ  455 കോടി രൂപയും  2025-26 ൽ  347 കോടി രൂപയും അനുവദിച്ചു. എന്നാൽ ഇതിനു മുമ്പുള്ള വർഷങ്ങളിലെ ഫണ്ടിന്റെ കുറവും കൊവിഡ് കാലത്തെ വ്യാപാര പ്രതിസന്ധിയും സപ്ലൈകോയെ കടക്കെണിയിലേക്ക്   തള്ളിവിടുകയായിരുന്നു. 

ഓണം പടിവാതിക്കൽ എത്തി നിൽക്കവേ വിതരണക്കാർക്ക് നൽകാനുള്ള തുകയിൽ നല്ലൊരു ഭാഗമെങ്കിലും നൽകിയില്ലെങ്കിൽ പൊതു വിപണിയിലെ സപ്ലൈകോയുടെ ഇടപെടൽ നാമമാത്രമാവും. നൽകാനുള്ള തുക കിട്ടാതെ അവശ്യസാധനങ്ങൾ നൽകില്ലെന്ന നിലപാടിലേക്ക് പല വിതരണക്കാരും എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  3 hours ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  4 hours ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  4 hours ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  4 hours ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  4 hours ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  4 hours ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  4 hours ago
No Image

അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം

National
  •  4 hours ago
No Image

സൗദിയിലെ വിവിധ മേഖലകളില്‍ 48 ഡിഗ്രി വരെ ചൂട്; അതിജാഗ്രത നിര്‍ദേശം

Weather
  •  4 hours ago
No Image

യു.എ.ഇയില്‍ ടോക്കണൈസ്ഡ് ഡിപ്പോസിറ്റുമായി എച്ച്.എസ്.ബി.സി; വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ ഇനി 24 മണിക്കൂറും ഇടപാട് 

uae
  •  5 hours ago