HOME
DETAILS

'സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത

  
Web Desk
March 25, 2026 | 3:28 AM

Toddler Tortured in Gaza to Coerce Father

ഗസ്സ: മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈല്‍ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകള്‍ പുറത്ത്. ഗസ്സയില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയതായി റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

പെരുന്നാളിന്റെ പിറ്റേ ദിവസം അല്‍ മഗാസി അഭയാര്‍ഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. 

കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കന്‍ മേഖലയിലേക്ക് (യെല്ലോ ലൈന്‍) നടന്നുപോകുമ്പോള്‍ ഇസ്റാഈല്‍ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിര്‍ക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവില്‍ നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

 

മണിക്കൂറുകള്‍ക്ക് ശേഷം റെഡ്ക്രോസ് വഴിയാണ് കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറിയത്. ഏറ്റുവാങ്ങുമ്പോള്‍ പിഞ്ചുശരീരത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബോധപൂര്‍വമുള്ള ക്രൂരമായ പീഡനംമൂലമാണ് മുറിവെന്ന് പരിശോധിച്ച ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
പിഞ്ചുശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയെന്നും കാലില്‍ ആണിയടിച്ചതായും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. മാനസികമായി അസ്ഥിരത നേരിടുന്ന പിതാവ് ഉസാമയെ തളര്‍ത്താനും സമ്മര്‍ദം ചെലുത്താനുമാണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
അതേസമയം, സൈന്യം പിടിച്ചുകൊണ്ടുപോയ ഉസാമയെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിര്‍ത്താതെ കരയുകയാണെന്നും കുടുംബം അറിയിച്ചു. 

disturbing report of extreme child abuse where a one-and-a-half-year-old toddler suffered burns and injuries, highlighting ongoing concerns about violence and human rights violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എൽ.ഡി.എഫ്. വീണ്ടും വന്നാൽ ആപത്ത്, ജി. സുധാകരന്റെ സന്ദേശം കേരളം ഏറ്റെടുക്കും'; പാലക്കാട്ടെ യു.ഡി.എഫ്. കൺവെൻഷനുകളിൽ ആവേശം വിതറി ഷാഫി പറമ്പിൽ 

Kerala
  •  an hour ago
No Image

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്; നീക്കം രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് നേതൃത്വം

National
  •  an hour ago
No Image

ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്; തെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍, 12 മരണം

International
  •  an hour ago
No Image

വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ നിയന്ത്രണം: ഹോട്ടലുകള്‍ക്ക് 40 ശതമാനം മാത്രം; മുന്‍ഗണനാ പട്ടിക പുറത്തിറക്കി

Kerala
  •  2 hours ago
No Image

എസ്.ഐ.ആര്‍, ഹിന്ദു-മുസ്‌ലിം വോട്ട് ധ്രുവീകരണം... ബംഗാളില്‍ ആശങ്കകളേറെ; എല്ലാം മറികടന്ന് മമത തന്നെ അധികാരത്തിലേറുമെന്ന് വോട്ടര്‍മാര്‍

National
  •  2 hours ago
No Image

ഫാസിസത്തിന് ബദൽ ജനാധിപത്യം: പ്രചാരണവുമായി കെ. സച്ചിദാനന്ദൻ

Kerala
  •  2 hours ago
No Image

നവവധുവിനെ ക്രൂരമായി മര്‍ദിച്ചു വാരിയെല്ലും കാല്‍മുട്ടും തകര്‍ത്തു; ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 hours ago
No Image

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; ഉറപ്പിച്ചു പറഞ്ഞ് പി.ജെ കുര്യന്‍

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യരുടെ ആദ്യ പത്രികയിൽ ഗുരുതര പിഴവുകൾ; ഒടുവില്‍ പരിഹാരം

Kerala
  •  3 hours ago
No Image

നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടം: മൂന്ന് തോൽവികൾക്ക് ശേഷം കായംകുളത്ത് ജനവിധി തേടി ലിജു; പ്രചാരണത്തിനിടെ വികാരാധീനനായി മറുപടി

Kerala
  •  3 hours ago