HOME
DETAILS

'സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത

  
Web Desk
March 25, 2026 | 3:28 AM

Toddler Tortured in Gaza to Coerce Father

ഗസ്സ: മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈല്‍ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകള്‍ പുറത്ത്. ഗസ്സയില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയതായി റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

പെരുന്നാളിന്റെ പിറ്റേ ദിവസം അല്‍ മഗാസി അഭയാര്‍ഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. 

കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കന്‍ മേഖലയിലേക്ക് (യെല്ലോ ലൈന്‍) നടന്നുപോകുമ്പോള്‍ ഇസ്റാഈല്‍ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിര്‍ക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവില്‍ നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

 

മണിക്കൂറുകള്‍ക്ക് ശേഷം റെഡ്ക്രോസ് വഴിയാണ് കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറിയത്. ഏറ്റുവാങ്ങുമ്പോള്‍ പിഞ്ചുശരീരത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബോധപൂര്‍വമുള്ള ക്രൂരമായ പീഡനംമൂലമാണ് മുറിവെന്ന് പരിശോധിച്ച ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
പിഞ്ചുശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയെന്നും കാലില്‍ ആണിയടിച്ചതായും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. മാനസികമായി അസ്ഥിരത നേരിടുന്ന പിതാവ് ഉസാമയെ തളര്‍ത്താനും സമ്മര്‍ദം ചെലുത്താനുമാണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
അതേസമയം, സൈന്യം പിടിച്ചുകൊണ്ടുപോയ ഉസാമയെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിര്‍ത്താതെ കരയുകയാണെന്നും കുടുംബം അറിയിച്ചു. 

disturbing report of extreme child abuse where a one-and-a-half-year-old toddler suffered burns and injuries, highlighting ongoing concerns about violence and human rights violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  7 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  7 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  7 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  7 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  7 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  7 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  7 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  7 days ago