"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പത്തനംതിട്ട: കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നല്ല, കോൺഗ്രസ് പരാജയപ്പെടണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യു.ഡി.എഫ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ എൽ.ഡി.എഫ് സർക്കാരിനെ ഭീഷണിയിലൂടെ വരുതിയിൽനിർത്താം എന്നു മോദി കരുതുന്നു.
അമേരിക്കയുമായി വ്യാപാരകരാർ ഉണ്ടാക്കി ചെറുകിട വ്യവസായ മേഖലയേയും കാർഷിക മേഖലയേയും മോദി ട്രംപിന് അടിയറവ് വച്ചു. ഭീഷണിയിലൂടെ ട്രംപ് നരേന്ദ്ര മോദിയേയും മോദി പിണറായി വിജയനെയും നിയന്ത്രിക്കുന്നു. മറ്റുള്ളവരെ അപമാനിക്കുന്നതും വിദ്വേഷവും ദേഷ്യവുമെല്ലാം നല്ല ഗുണങ്ങളാണെന്നാണ് നരേന്ദ്ര മോദിയും പിണറായി വിജയനും കരുതുന്നത്. എന്നാൽ കേരളത്തിന്റെ ആത്മാവ് എന്നു പറയുന്നത് അതല്ല. മറ്റുള്ളവരെ ആക്രമിക്കാനും ദ്രോഹിക്കാനുമല്ല ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. അഹങ്കാരത്തെക്കാൾ വിനയമാണ് നല്ലത് എന്നും വെറുപ്പിനേക്കാൾ സ്നേഹമാണ് നല്ലതെന്നും തന്നെ പഠിപ്പിച്ചത് കേരളസമൂഹമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാവരേയും സ്നേഹത്തോടെയും ബഹുമാനത്തോടെയും കാരുണ്യത്തോടെയും പരിഗണിക്കാൻ കഴിവുള്ള സർക്കാരുണ്ടാക്കാൻ യു.ഡി.എഫിനു മാത്രമേ കഴിയു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചടങ്ങിൽ ആന്റോ ആന്റണി എം.പി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."