ഇതിഹാസം വിരമിക്കുന്നു? സൂചന നൽകി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്
ഡർബൻ: ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ കരാറിൽ വമ്പൻ മാറ്റങ്ങൾ. ഹൈബ്രിഡ് കരാറിൻ്റെ ഭാഗമായിരുന്ന ഡേവിഡ് മില്ലർ പുറത്തായി. ഈ സീസണിൽ ഏതെല്ലാം പരമ്പരകൾക്ക് ഓരോ താരവും ലഭ്യമാവും എന്നതിനെ ആശ്രയിച്ചാണ് കരാർ നൽകുക. കഴിഞ്ഞ സീസണിൽ ആസ്ത്രേലിയക്കെതിരായ പരിമിത ഓവർ മത്സരങ്ങൾ മില്ലർക്ക് നഷ്‌ടമായിരുന്നു. ഇത്തവണ താരത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. നിലവിൽ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഒരു കരാറിന്റെയും ഭാഗമല്ല മില്ലർ. വിരമിക്കലിൻ്റെ സൂചനയാണ് ബോർഡ് നൽകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വിരമിക്കുന്ന കാര്യം ഇതുവരെ മില്ലർ സൂചിപ്പിച്ചിട്ടില്ല.
മുൻനിര താരം റാസി വാൻഡർ ഡസൻ, രേന്ദ ബർഗർ, ജെറാൾഡ് കോട്‌സി, ലിസാഡ് വില്യംസ്, റീസ ഹെൻട്രിക്സ് എന്നിവരെല്ലാം കരാറിന് പുറത്താണ്. അതേസമയം ഒട്നീൽ ബാർട്‌മാൻ, കോർബിൻ ബോഷ്, മാത്യു ബ്രിറ്റ്സ്കി, ഡെവാൾഡ് ബ്രെവിസ്, കരാബോ മെസോ എന്നിവർക്ക് ആദ്യമായി പുതിയ ദേശീയ കരാർ അനുവദിച്ചിട്ടുണ്ട്.
2026-27 സീസണിലേക്കായിട്ടാണ് കരാർ അനുവദിച്ചത്. ഓഫ്സ്പിന്നർ സൈമൺ ഹാർമർക്ക് ഹൈബ്രിഡ് കരാർ അനുവദിച്ചിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ 18 പേർക്കും വനിത വിഭാഗത്തിൽ 15 പേർക്കുമാണ് കരാർ നൽകിയത്. ടീമിലെത്താൻ സാധ്യതയുള്ള 20 താരങ്ങളുടെ പട്ടികയും ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടു. ഇവർക്ക് ആഭ്യന്തര ക്രിക്കറ്റിൽ കരാറുണ്ടായിരിക്കും. ടീമിൽ പരുക്കേറ്റാൽ ഇവരിൽ നിന്ന് താരങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.
Big changes in the contract of the South African national cricket team. David Miller, who was part of the hybrid contract, has been dropped. The contract will be given depending on which series each player is available for this season. Miller missed the limited-overs matches against Australia last season. The reason for the player's exclusion this time is not clear. Miller is currently not part of any contract with Cricket South Africa. The board is reportedly hinting at retirement. However, Miller has not yet indicated retirement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."