HOME
DETAILS

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

  
Web Desk
April 02, 2026 | 3:25 PM

vote chori allegation in andra pradesh assembly election

ന്യൂഡല്‍ഹി: 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. സാമ്പത്തിക വിദഗ്ദന്‍ പരകാല പ്രഭാകറാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

അര്‍ധരാത്രിക്ക് ശേഷം 17 ലക്ഷം പേര്‍ വോട്ട് ചെയ്‌തെന്നും, ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തിയതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് ചോരി വെളിപ്പെടുത്തലിന് സമാനമായ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 

എന്‍ഡിഎയുമായി സഖ്യം ചേര്‍ന്ന ചന്ദ്രബാബുവിന്റെ ടിഡിപി തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളില്‍ 164 എണ്ണവും തൂത്തുവാരിയാണ് അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. 3500 ബൂത്തുകളില്‍ പുലര്‍ച്ചെ രണ്ടുമണിവരെ വോട്ടെടുപ്പ് തുടര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 4.16 ശതമാനം വോട്ടുകളും രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ടത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ പന്ത്രണ്ട് മണിക്ക് ശേഷം മാത്രം 17 ലക്ഷം പേര്‍ വോട്ട് ചെയ്തു. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് ശേഷം ഓരോ സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്നും പരകാല പ്രഭാകര്‍ പറയുന്നു. രാത്രി എട്ടുമണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2024 മേയ് 13ന് വൈകീട്ട് അഞ്ചിനാണ് വോട്ടിങ് അവസാനിച്ചത്. അന്നേദിവസം ആന്ധ്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ 68.04 ശതമാനം പോളിങ് നടന്നെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. രാത്രി എട്ടിലെ കണക്കില്‍ പോളിങ് 68.12 ശതമാനമായി ഉയര്‍ന്നു. രാത്രി 11.45ന് 76.50 ശതമാനവും, നാല് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ അന്തിമ കണക്കുപ്രകാരം പോളിങ് 81.79 ശതമാനവുമായി. 

ഫലം പുറത്തുവന്നപ്പോള്‍ ടിഡിപി 135 സീറ്റ്, ബിജെപി 8, പവന്‍ കല്യാണിന്റെ ജനസേന 21 എന്നിങ്ങനെയായിരുന്നു കക്ഷിനില. റെക്കോര്‍ഡ് ജയത്തില്‍ അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളാണ് പ്രഭാകര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. 

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അന്നേദിവസം ഉന്നയിക്കാതെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം 17സി എന്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ല എന്ന് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. വോട്ടര്‍ പട്ടികകള്‍ മെഷീന്‍- റീഡബിള്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാത്തത് സ്വതന്ത്ര പരിശോധനയെ ദുഷ്‌കരമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിങ് സമയം കഴിഞ്ഞ് വരി നില്‍ക്കുന്ന വോട്ടര്‍മാരുടെ കണക്കുകളും ബൂത്ത് തലത്തിലുള്ള തത്സമയ വിവരങ്ങളും ലഭ്യമല്ലാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

allegations of widespread irregularities in the 2024 andhra pradesh legislative assembly elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  44 minutes ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  an hour ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  an hour ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  an hour ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  2 hours ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  2 hours ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  2 hours ago
No Image

യു.എസ്- ഇസ്റാഈൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 2,076 ആയി

International
  •  2 hours ago
No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  2 hours ago