കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ച് ലോക്പോൾ സർവേ
കേരളത്തിൽ ഭരണ മാറ്റത്തിന് കളം ഒരുങ്ങുന്നതിൻ്റെ സൂചന നൽകി ലോക്പോൾ പ്രീ-പോൾ സർവേ. മാർച്ച് 14 മുതൽ 31 വരെ 36,400 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നത്.
സർവേ പ്രകാരം, യുഡിഎഫ് 77 മുതൽ 81 വരെ സീറ്റുകളും 42-44% വോട്ട് വിഹിതവും നേടാൻ സാധ്യതയുണ്ട്. എൽഡിഎഫ് 58 മുതൽ 62 സീറ്റുകളും 39-41% വോട്ട് വിഹിതവും നേടുമെന്നാണ് വിലയിരുത്തൽ. എൻഡിഎയ്ക്ക് 1 മുതൽ 2 സീറ്റുകൾ വരെ ലഭിക്കാമെന്ന സൂചനയും സർവേ നൽകുന്നു.
മേഖലതിരിച്ചുള്ള പ്രകടനം
- വടക്കൻ കേരളം: യുഡിഎഫിന് ശക്തമായ ആധിപത്യം (28-32 സീറ്റുകൾ). മുസ്ലിം വോട്ട് ഏകീകരണവും കർഷിക മേഖലയുടെ സർക്കാരിനെതിരായ വികാരവും പ്രധാന ഘടകങ്ങൾ.
- മധ്യ കേരളം: ക്രൈസ്തവ വോട്ട് ഏകീകരണവും കർഷക പ്രശ്നങ്ങളും യുഡിഎഫിന് അനുകൂലമായി മാറുന്നു (29-33 സീറ്റുകൾ).
- തെക്കൻ കേരളം: എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരം (യുഡിഎഫ് 16-20, എൽഡിഎഫ് 16-19).
പ്രധാന കണ്ടെത്തലുകൾ:
- എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്നു.
- ശബരിമല സ്വർണ്ണക്കടത്ത് വിവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണ്.
- മുസ്ലിം, ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് നിർണായക നേട്ടമായി മാറുന്നു.
- കർഷകരുടെയും മത്സ്യ തൊഴിലാളികളുടെയും അതൃപ്തി ഭരണവിരുദ്ധ മനോഭാവം ശക്തമാക്കുന്നു.
- യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനം വോട്ടു ചോർച്ച കുറയ്ക്കുന്നതിൽ സഹായകമായി.
- എൻഡിഎയ്ക്ക് വോട്ടുവിഹിതം ഉയർത്തുമെങ്കിലും, അത് സീറ്റുകളിലാകാൻ സാധ്യത കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."