HOME
DETAILS

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

  
ജലീൽ അരൂക്കുറ്റി
April 09, 2026 | 2:39 AM

First electronic voting machine in Paravur Adult voting rights in Kochi

കൊച്ചി: ഒരിക്കൽ കൂടി കേരളം ബൂത്തിലേക്ക് പോകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏടുകളിൽ പല കൗതുകങ്ങൾക്കും സാക്ഷിയായ സംസ്ഥാനമാണ് കേരളം. 30,471ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമ്പോൾ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചതിന്റെ കഥ രസകരമാണ്. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം  പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് 1982-ൽ പറവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിലായിരുന്നു. 

ഇതിനെതിരേ എതിർ സ്ഥാനാർഥി കോൺഗ്രസിലെ എ.സി ജോസ് സുപ്രിംകോടതിയിൽ അപ്പീൽ നൽകി. കോടതി നിർദേശപ്രകാരം ഇ.വി.എം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് പേപ്പറിൽ  തെരഞ്ഞെടുപ്പ് നടത്തി. 1984 മെയ് 22 ന് നടന്ന തിരഞ്ഞെടുപ്പിൽ എ.സി ജോസ് വിജയിച്ചു. വിജയിച്ച ശിവൻ പിള്ളയുടെ എം.എൽ.എ സ്ഥാനം അസാധുവാക്കി. പിന്നീട് 1998 ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 25 മണ്ഡലങ്ങളിലാണ് പരീക്ഷണാർഥം യന്ത്രം ഉപയോഗിച്ചത്. 

രാജ്യത്താകെ ഇ.വി.എം  പ്രക്രിയ ആധുനികവൽകരിച്ച ഈ കാലത്ത് ഈ ചരിത്രവസ്തുത കൗതുകം ജനിപ്പിക്കുന്നു. കെ.കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായ എ.സി ജോസിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗങ്ങളായതിനാൽ, സർക്കാറിനെ നിലനിർത്താൻ പല ഘട്ടങ്ങളിലും കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കേണ്ടിവന്നു എന്നതും ചരിത്രം.

വോട്ടവകാശം ജന്മിമാർക്കും കച്ചവടക്കാർക്കും

രാജ്യത്ത് ആദ്യമായി പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കിയതും ഇന്ത്യയിൽ നിയമനിർമാണത്തിന് ഒരു സഭയുണ്ടായതും കൊച്ചിയിൽ. 1888 ലാണ് ശ്രീമൂലം തിരുനാൾ രാമവർമ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചത്. ആദ്യം എട്ട് അംഗങ്ങളെ നാമനിർദേശം ചെയ്തു. 1904 ൽ ശ്രീമൂലം പ്രജാസഭ രൂപീകരിച്ചു. 100 രൂപ നികുതിയടക്കുന്ന ഭൂപ്രഭുക്കളിൽ നിന്നും  6000 രൂപ വാർഷിക വിറ്റുവരവുള്ള വ്യാപാരികളിൽ നിന്നുമായിരുന്നു പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നത്. ഇതിന്റെ അപര്യാപ്ത തിരിച്ചറിഞ്ഞ് 1905 ൽ  പ്രജാസഭയുടെ അംഗസംഖ്യ നൂറായി ഉയർത്തി.  77 പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവന്നു. വർഷത്തിൽ 50 ഉറുപ്പിക നിതുതിയടക്കുന്ന ജന്മിമാർ, രണ്ടായിരം രൂപ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർ എന്നിവർക്കായിരുന്നു വോട്ടവകാശം. ബി.എ ബിരുദം പാസായി പത്ത് വർഷം കഴിഞ്ഞവർക്കും വോട്ടുണ്ടായിരുന്നു. പിന്നീട് 1933 ൽ ശ്രീമൂലം പ്രജാസഭയെ കൂടുതൽ അധികാരങ്ങളോടെ അസംബ്ലിയാക്കി മാറ്റി. കൊച്ചിയിലും 1925 ൽ നിയമനിർമാണസഭ രൂപീകരിക്കപ്പെട്ടു.

1946സെപ്തംബർ ഒമ്പതിന് കേരളത്തിലെ ആദ്യ മുന്നണി മന്ത്രിസഭയും അധികാരത്തിലെത്തി. കോൺഗ്രസ്,  സോഷ്യലിസ്റ്റ് പാർട്ടി,  പ്രോഗസീവ് പാർട്ട ി എന്നിവയിൽ നിന്നാണ് മന്ത്രിമാരുണ്ടായത്. പിന്നീട് 178 അംഗങ്ങളുള്ള കൊച്ചി -തിരുവിതാംകൂർ സംയുക്ത നിയമസഭ നിലവിൽ വന്നു. വരുമാനപരിധിയിൽ നിന്ന് മാറിയുള്ള വോട്ടവകാശം മാറ്റി 1948  സെപ്തംബറിലാണ്  കൊച്ചി നാട്ടുരാജ്യത്തിൽ  പ്രായപൂർത്തി വോട്ടവകാശ പ്രകാരം തെരഞ്ഞടുപ്പ് നടക്കുന്നത്.
 
കേരളത്തിനും ഉണ്ടായിരുന്നു, രണ്ട് പ്രധാനമന്ത്രിമാർ

കേരളത്തിൽ നിന്ന് ഇതുവരെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആരെയും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് രണ്ട് പ്രധാനമന്ത്രിമാർ തിരുവിതാംകൂറിനുണ്ടായിരുന്നു. 
1948 ൽ പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം വർഗീസും സി.കേശവനും മന്ത്രിമാരുമായുള്ള മൂന്നംഗ മന്ത്രിസഭയായിരുന്നു അധികാരമേറ്റത്.  പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ അധികാരതർക്കം ഉടലെടുത്തതോടെ പട്ടം താണുപിള്ള സ്ഥാനം ഒഴിഞ്ഞു. പറവൂർ ടി.കെ നാരായണപിള്ള പ്രധാനമന്ത്രിയായി.  

1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയുക്തമായി തിരു -കൊച്ചി സംസ്ഥാനമായതോടെ ടി.കെ നാരായണപിള്ള പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ് ചരിത്രം. അഞ്ച് വർഷത്തിനുള്ളിൽ മുന്ന് മുഖ്യമന്ത്രിമാരെ കണ്ടശേഷമാണ് 1956 നവംബർ ഒന്നിന് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് ശങ്കരൻ നമ്പൂതിരിപ്പാട് തെരഞ്ഞെടുക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബാറ്റ് ചെയ്യാൻ കിട്ടിയത് രണ്ട് തവണ മാത്രം'; ഐപിഎൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ കാരണം വെളിപ്പെടുത്തി ഇം​ഗ്ലീഷ് ഓൾറൗണ്ടർ

Cricket
  •  5 days ago
No Image

വിറങ്ങലിച്ച് നാട്; പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ വിദ്യാര്‍ഥികളും നാടും; യൂണിഫോം ധരിച്ചും കുട്ടികള്‍, തിങ്ങിനിറഞ്ഞ് സ്‌കൂള്‍ അങ്കണം

Kerala
  •  5 days ago
No Image

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്, പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയ കുടുങ്ങി; നോയിഡയിൽ നിന്ന് മൂന്ന് പേർ പിടിയിൽ

crime
  •  5 days ago
No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  5 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  5 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  5 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  5 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  5 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  5 days ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  5 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago