HOME
DETAILS

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

  
Web Desk
May 25, 2026 | 2:32 PM

gulmarg-cable-car-rescue-tourists-stranded-kashmir

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയ മുന്നൂറോളം വിനോദസഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ലോകപ്രശസ്തമായ ഗുൽമാർഗ് ഗൊണ്ടോള സർവീസിന്റെ രണ്ട് ഘട്ടങ്ങളിലും സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽ പെട്ടത്. കനത്ത മഴയെയും വെല്ലുവിളികളെയും അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദസഞ്ചാരികളെ താഴെയെത്തിച്ചത്.

ഭീതിയുടെ മണിക്കൂറുകൾ

ഉച്ചയ്ക്ക് ഒരു മണിയോടെ സാങ്കേതിക തകരാർ ഉണ്ടായതോടെ 65 ക്യാബിനുകളിലായി യാത്ര ചെയ്തിരുന്ന 300 വിനോദസഞ്ചാരികൾ ആകാശത്ത്  കുടുങ്ങുകയായിരുന്നു. ചില ക്യാബിനുകൾ ഏകദേശം 500 അടി ഉയരത്തിലാണ് തൂങ്ങിക്കിടന്നിരുന്നത്. ഇതോടെ ടൂറിസ്റ്റ് റിസോർട്ടിൽ വലിയ പരിഭ്രാന്തി പടർന്നു.

സംയുക്ത രക്ഷാപ്രവർത്തനം

വിവരമറിഞ്ഞ ഉടൻ തന്നെ വിപുലമായ രക്ഷാദൗത്യം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), ഇന്ത്യൻ സൈന്യം, ബി.എസ്.എഫ് സ്പെഷ്യൽ സി.ഐ ടീമുകൾ, ജമ്മു കശ്മീർ പൊലിസ് എന്നിവർ സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിച്ചെങ്കിലും ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ 200-ഓളം പേരെ സുരക്ഷിതമായി താഴെയെത്തിക്കാൻ സംഘത്തിന് സാധിച്ചു.

മുഖ്യമന്ത്രിയും ഗവർണറും നേരിട്ട് നിരീക്ഷിച്ചു

സംഭവത്തെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു.

"സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. എല്ലാ ക്യാബിനുകളും സുരക്ഷിതമാണ്. വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ പരിശീലനം ലഭിച്ച ടീമുകൾ രംഗത്തുണ്ട്, ആരും പരിഭ്രാന്തരാകേണ്ടതില്ല," കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.

രക്ഷാപ്രവർത്തനത്തിന് നേരിട്ട് മേൽനോട്ടം വഹിക്കാൻ ഡിജിപി നളിൻ പ്രഭാതിനോട് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചിരുന്നു. സൈന്യത്തിന്റെ ചിനാർ കോർപ്സും രക്ഷാദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ആവർത്തിക്കുന്ന ആശങ്ക

ഗുൽമാർഗ് ഗൊണ്ടോളയിൽ മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.2017 ജൂൺ 25 ശക്തമായ കാറ്റിൽ മരം വീണ് ക്യാബിൻ തകർന്ന് ഏഴ് പേർ മരിച്ചിരുന്നു,2024 ജനുവരി സാങ്കേതിക തകരാർ മൂലം സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

തിങ്കളാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി. കേബിൾ കാർ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  32 minutes ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  an hour ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  an hour ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  an hour ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  an hour ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  2 hours ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  2 hours ago
No Image

വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  2 hours ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  3 hours ago