HOME
DETAILS

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

  
April 11, 2026 | 2:21 PM

uae-leaders-stand-strong-against-iran-threat-security-unity

അബുദബി: ഭീകരാക്രമണങ്ങളെയും പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് യുഎഇ ഭരണാധികാരികൾ. ഇറാന്റെ ആക്രമണ ഭീഷണികൾക്കിടയിലും രാജ്യത്തിന്റെ സുരക്ഷയും ആഭ്യന്തര സമാധാനവും ഉറപ്പാക്കിയ സായുധ സേനയെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും നേതാക്കൾ അഭിനന്ദിച്ചു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്റെ കരുത്ത് വീണ്ടും അടിവരയിട്ടത്.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ യുഎഇ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ജാഗ്രതയെ നേതാക്കൾ പ്രശംസിച്ചു. ഏത് വലിയ പ്രതിസന്ധിയെയും ഐക്യത്തിലൂടെയും ആസൂത്രിതമായ നീക്കങ്ങളിലൂടെയും മറികടക്കാൻ യുഎഇക്ക് സാധിക്കുമെന്നും നേതാക്കൾ വിലയിരുത്തി.

ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധമാണ് വെല്ലുവിളികൾ നേരിടാനുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.

"യുഎഇയുടെ കരുത്തും പ്രതിരോധശേഷിയും തെളിയിക്കപ്പെട്ട നിമിഷങ്ങളാണിത്. സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സമൂഹത്തിന്റെ ഐക്യവും ഏതൊരു വെല്ലുവിളിയെയും നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു." നേതാക്കൾ വ്യക്തമാക്കി.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് തുടങ്ങി നിരവധി ഉന്നത നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ സമൃദ്ധിക്കും ഭാവിയിലെ സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്. പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക-സാമൂഹിക മേഖലകളിൽ യുഎഇ അതിന്റെ മുന്നേറ്റം തുടരുമെന്ന് ഭരണനേതൃത്വം ആവർത്തിച്ചു.

UAE leaders reaffirm commitment to national security and unity amid rising tensions and threats from Iran, emphasizing stability, resilience, and coordinated efforts to safeguard the nation, protect citizens, and maintain peace across the region during challenging geopolitical developments.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  2 hours ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  3 hours ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  3 hours ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  3 hours ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  3 hours ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  3 hours ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  4 hours ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  4 hours ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  4 hours ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  5 hours ago