യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം
മനാമ: ബഹ്‌റൈനിലെ യുഎഇ അംബാസഡർ ഫഹദ് മുഹമ്മദ് കർദൂസ് അൽ അമേരിയെ സ്വീകരിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു.
യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് നടന്ന തീവ്രവാദ, അട്ടിമറി ഗൂഢാലോചനകളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ബഹ്‌റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദ സംഘടനയെ തകർക്കുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും യുഎഇ സുരക്ഷാ സേന കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വലിയ കരുത്താണെന്ന് ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ കൂടുതൽ ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മനാമയിൽ നടന്ന സുപ്രധാന യോഗത്തിൽ ബഹ്‌റൈൻ പൊലിസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സനും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.
bahrain’s interior minister met the uae ambassador to discuss enhancing bilateral security cooperation. both sides emphasized strengthening coordination, sharing expertise, and boosting joint efforts to ensure regional stability and safety amid evolving security challenges across the gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."