പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം
പാലക്കാട്: ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 24 പേരാണ് രാജിവച്ചത്.
ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവിനെ മാറ്റണമെന്നും വർഗീയ നിലപാടാണ് അദ്ദേഹത്തിൻ്റേതെന്നുമാണ് പാർട്ടി വിട്ടവരുടെ ആരോപണം. തൻ്റെ ഔദാര്യത്തിലാണ് പാർട്ടിയിൽ മറ്റുള്ളവർ നിൽക്കുന്നതെന്ന നിലപാടാണ് സുരേഷ്ബാബുവിനുള്ളതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ സി.പി.എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
ഒരു വർഷമായി പാർട്ടി ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നതായി രാജിവച്ച അംഗങ്ങൾ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി ഇടഞ്ഞുനിന്ന ഷൂക്കൂറിനെ നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരുകയും ഇനി ഷൂക്കൂറിനെതിരേ നടപടി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചതും രാജിക്ക് കാരണമായി.
Several members of the CPI(M) in Palakkad, including key office bearers, have resigned from the party. The mass exit is fueled by intense dissatisfaction with the District Secretary, who has faced sharp criticism for his leadership style and recent decisions. This internal rift has caused a significant stir in the local political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."