സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായും ഉപേക്ഷിച്ച് ഔദ്യോഗിക ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി പ്രവർത്തനങ്ങൾ പ്രായോഗികമായി നിർത്തിവെച്ചിട്ടും, അത് പൂർണമായി പിൻവലിക്കാൻ മുൻ സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സമിതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചത്.
ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും നേരിട്ട് ബോധ്യപ്പെട്ട മുഖ്യമന്ത്രി, പദ്ധതി ജനഹിതം മാനിച്ച് പിൻവലിച്ച് ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരികളായ മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി, കെ. ശൈവപ്രസാദ് എന്നിവരാണ് നിവേദനം നൽകിയത്.
പിണറായി സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതികളിലൊന്നായാണ് കെ-റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ-റെയിൽ) നേതൃത്വത്തിൽ സിൽവർലൈൻ വിഭാവനം ചെയ്തത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529.45 കിലോമീറ്റർ ദൂരം വെറും 4 മണിക്കൂർ കൊണ്ട് പിന്നിടാൻ ലക്ഷ്യമിട്ടുള്ള അർധ അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. എന്നാൽ തുടക്കം മുതൽ തന്നെ ശക്തമായ ജനകീയ പ്രതിരോധമാണ് പദ്ധതിക്കെതിരെ ഉയർന്നുവന്നത്.
The Anti-SilverLine People's Council has submitted a memorandum to the Chief Minister, demanding an official order to completely scrap the semi-high-speed rail project.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."