HOME
DETAILS

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

  
May 21, 2026 | 1:57 AM

cpm area committee meetings begin today

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പഠിക്കാനും തിരുത്താനുമുള്ള നേതൃയോഗങ്ങൾ സി.പി.എമ്മിൽ തുടരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കു പിന്നാലെ നടന്ന ജില്ലാ നേതൃയോഗങ്ങൾ ചൊവ്വാഴ്ചയോടെ സമാപിച്ചു. ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും. 

ജില്ലാ നേതൃയോഗങ്ങളിൽ മിക്കയിടത്തും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമർശനമാണുയർന്നത്. സമാനതകളില്ലാത്ത തോൽവിക്കു 'കാരണഭൂതർ' ആയവരെ പദവികളിൽനിന്നു മാറ്റാത്തതിലും പുതിയ ചുമതലകളിൽ അവരോധിച്ചതിനും എതിരെയാണ് പല ജില്ലാ കമ്മിറ്റികളിലും രോഷം അണപൊട്ടിയത്. 

തെരഞ്ഞെടുപ്പ് തോൽവി ചില വ്യക്തികളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടിനെ മറികടന്നാണ് ഇരുവർക്കുമെതിരേ വിമർശനം ഉയർന്നത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം വ്യക്തികളിലേക്കു നീളുന്നത്. ഏരിയാ കമ്മിറ്റികൾക്ക് ഇന്നു തുടക്കമാകുന്നതോടെ വ്യക്തിപരമായ വിമർശനങ്ങൾക്കു മൂർച്ചകൂടുമെന്നുറപ്പ്. 

അംഗങ്ങൾക്ക് 'നിർഭയമായി' അഭിപ്രായം പറയാമെന്ന സംസ്ഥാന സെക്രട്ടറിയുടെ അനുവാദമാണ് തോൽവിയുടെ കാരണക്കാരായി പിണറായി വിജയനെയും എം.വി ഗോവിന്ദനെയും പേരെടുത്ത് വിമർശിക്കുന്നതിലേക്കു നയിച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വത്തിലുള്ളവരാണ് ഏരിയാ കമ്മിറ്റി യോഗങ്ങൾ നിയന്ത്രിക്കുക. തോൽവിയുടെ യഥാർഥ കാരണങ്ങൾ പാർട്ടിക്ക് എളുപ്പത്തിൽ കണ്ടെത്താനാവുക ഏരിയാ കമ്മിറ്റി മുതലുള്ള കീഴ്ഘടകങ്ങളിൽ നിന്നാണെന്നതിനാൽ ഇനിയുള്ള നാളുകൾ സംഘടനയെ സംബന്ധിച്ച് നിർണായകമാണ്. 

 

the cpm area committee meetings are scheduled to begin today. this comes after intense discussions in the district leadership meetings, where prominent leaders, often referred to as 'architects' or 'founding pillars' of the party's current strategy, faced internal criticism regarding recent organizational decisions and performance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  4 hours ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  5 hours ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  5 hours ago
No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  12 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  12 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  13 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  14 hours ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  14 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  14 hours ago