സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പഠിക്കാനും തിരുത്താനുമുള്ള നേതൃയോഗങ്ങൾ സി.പി.എമ്മിൽ തുടരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കു പിന്നാലെ നടന്ന ജില്ലാ നേതൃയോഗങ്ങൾ ചൊവ്വാഴ്ചയോടെ സമാപിച്ചു. ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും.
ജില്ലാ നേതൃയോഗങ്ങളിൽ മിക്കയിടത്തും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമർശനമാണുയർന്നത്. സമാനതകളില്ലാത്ത തോൽവിക്കു 'കാരണഭൂതർ' ആയവരെ പദവികളിൽനിന്നു മാറ്റാത്തതിലും പുതിയ ചുമതലകളിൽ അവരോധിച്ചതിനും എതിരെയാണ് പല ജില്ലാ കമ്മിറ്റികളിലും രോഷം അണപൊട്ടിയത്.
തെരഞ്ഞെടുപ്പ് തോൽവി ചില വ്യക്തികളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടിനെ മറികടന്നാണ് ഇരുവർക്കുമെതിരേ വിമർശനം ഉയർന്നത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം വ്യക്തികളിലേക്കു നീളുന്നത്. ഏരിയാ കമ്മിറ്റികൾക്ക് ഇന്നു തുടക്കമാകുന്നതോടെ വ്യക്തിപരമായ വിമർശനങ്ങൾക്കു മൂർച്ചകൂടുമെന്നുറപ്പ്.
അംഗങ്ങൾക്ക് 'നിർഭയമായി' അഭിപ്രായം പറയാമെന്ന സംസ്ഥാന സെക്രട്ടറിയുടെ അനുവാദമാണ് തോൽവിയുടെ കാരണക്കാരായി പിണറായി വിജയനെയും എം.വി ഗോവിന്ദനെയും പേരെടുത്ത് വിമർശിക്കുന്നതിലേക്കു നയിച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വത്തിലുള്ളവരാണ് ഏരിയാ കമ്മിറ്റി യോഗങ്ങൾ നിയന്ത്രിക്കുക. തോൽവിയുടെ യഥാർഥ കാരണങ്ങൾ പാർട്ടിക്ക് എളുപ്പത്തിൽ കണ്ടെത്താനാവുക ഏരിയാ കമ്മിറ്റി മുതലുള്ള കീഴ്ഘടകങ്ങളിൽ നിന്നാണെന്നതിനാൽ ഇനിയുള്ള നാളുകൾ സംഘടനയെ സംബന്ധിച്ച് നിർണായകമാണ്.
the cpm area committee meetings are scheduled to begin today. this comes after intense discussions in the district leadership meetings, where prominent leaders, often referred to as 'architects' or 'founding pillars' of the party's current strategy, faced internal criticism regarding recent organizational decisions and performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."