ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല
ഷിംല: ഹിമാചൽ പ്രദേശിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത് പ്രകാരം 10,854 സ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനത്തെ 131 ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചിലയിടങ്ങളിൽ രാഷ്ട്രീയപരമായുള്ള മത്സരം ഒഴിവാക്കിയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. ഷിംല ജില്ലയിലാണ് കൂടുതൽ ഗ്രാമപഞ്ചായത്തുകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്, 42 പേർ. ഇവിടെ 21 പഞ്ചായത്ത് സമിതി അംഗങ്ങളും 51 പ്രധാൻമാരും 87 ഉപപ്രധാൻ മാരും 1,687 വാർഡ് മെമ്പർമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും തങ്ങളുടെ അംഗങ്ങളാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ, ഇത് നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. പഞ്ചായത്ത് തലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടം 26നും രണ്ടാം ഘട്ടം 28നും നടക്കും. അവസാനഘട്ടം വോട്ടെടുപ്പ് 30നാണ്. 31നാണ് വോട്ടെണ്ണൽ.
In the Himachal Pradesh local body elections, a total of 10,854 candidates have won their seats entirely unopposed. Because no competing candidates filed nominations against them in these specific constituencies, they secured their victories automatically without needing a single vote to be cast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."