HOME
DETAILS

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

  
May 27, 2026 | 9:58 AM

Hajj pilgrims stone devil in final ritual

മക്ക: വിശുദ്ധ നഗരമായ മക്കയ്ക്ക് സമീപം മിനായില്‍ ജംറയ്ക്ക് നേരെ കല്ലെറിയുന്ന ചടങ്ങോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സമാപനത്തിലേക്ക് നീങ്ങുകയായി. ഇന്ന് പുലര്‍ച്ചെ മുതല്‍ മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കോണ്‍ക്രീറ്റ് തൂണുകളിലേക്ക് കല്ലുകളെറിഞ്ഞാണ് പ്രവാചകന്‍ ഇബ്രാഹിമിന്റെ സ്മരണ പുതുക്കുന്ന ചടങ്ങില്‍ പങ്കാളികളായത്.
ദൈവകല്‍പ്പനയനുസരിച്ച് തന്റെ മകന്‍ ഇസ്മാഈലിനെ ബലിനല്‍കാന്‍ പോയ ഇബ്രാഹിം നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ മൂന്നിടങ്ങളിലായി കല്ലെറിഞ്ഞ് ഓടിച്ചതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നിര്‍വ്വഹിക്കപ്പെടുന്നത്.

ഈ വര്‍ഷം 17 ലക്ഷത്തിലധികം വിശ്വാസികളാണ് വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു ദിവസങ്ങള്‍ നീണ്ടുനിന്ന ഔട്ട്‌ഡോര്‍ ചടങ്ങുകളില്‍ തീര്‍ത്ഥാടകര്‍ പങ്കെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത് ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയത്. തുടര്‍ന്ന് അറഫയ്ക്കും മിനായ്ക്കും മധ്യേയുള്ള മുസ്ദലിഫയില്‍ തുറസ്സായ സ്ഥലത്ത് രാത്രി ചെലവഴിച്ച ശേഷമാണ് അവര്‍ കല്ലേറ് കര്‍മ്മത്തിനുള്ള കല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക് എത്തിയത്.

കല്ലേറ് കര്‍മ്മത്തിന് ശേഷം തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫിനായി (പ്രദക്ഷിണം) മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള കഅബയിലേക്ക് മടങ്ങും. ഹജ്ജിന്റെ അവസാന ദിവസം ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) ആയി ആഘോഷിക്കുകയാണ്. മകനെ ബലിനല്‍കാനുള്ള ഇബ്രാഹിം നബിയുടെ സന്നദ്ധതയെ അനുസ്മരിച്ച് മൃഗബലി നടത്തിയും, അതിന്റെ മാംസം നിര്‍ധനര്‍ക്ക് വിതരണം ചെയ്തുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Summary: Muslim faithful took part in the climactic ritual of the annual Hajj pilgrimage on Wednesday, symbolically stoning the devil near Makkah. From dawn, crowds of pilgrims gathered in the valley of Mina, southeast of the holy city of Makkah, to throw pebbles at concrete pillars symbolizing the devil.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  3 hours ago
No Image

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് പൂര്‍ത്തിയായി; ഇ.ഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍

National
  •  5 hours ago
No Image

പിണറായിക്കെതിരായ ഇഡി റെയ്ഡ്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ ആവശ്യം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദന്‍ 

Kerala
  •  5 hours ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ

National
  •  6 hours ago
No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  6 hours ago
No Image

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തി യു.എ.ഇ പ്രസിഡന്റ് 

uae
  •  6 hours ago
No Image

ഇ.ഡി റെയ്ഡില്‍ വ്യാപക പ്രതിഷേധവുമായി സി.പി.എം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് മുതിര്‍ന്ന നേതാക്കള്‍

Kerala
  •  6 hours ago
No Image

ബെംഗളൂരുവില്‍ എബോള ഭീതി; ഉഗാണ്ടയില്‍ നിന്നെത്തിയ 28കാരി ക്വാറന്റീനില്‍ 

National
  •  7 hours ago
No Image

ഇ.ഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, വേട്ടയാടലിന് പിന്നില്‍ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയം; പിണറായിക്ക് പിന്തുണയുമായി സി.പി.എം

Kerala
  •  7 hours ago