HOME
DETAILS

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്: വിചാരണ സ്‌റ്റേ ചെയ്തു

  
Web Desk
May 30, 2026 | 3:35 AM


തലശ്ശേരി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിന്റെ വിചാരണ സ്‌റ്റേ ചെയ്തു. വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഹരജിയില്‍ വിധി പറയുന്ന ജൂണ്‍ ഒന്നു വരെ വിചാരണ നിര്‍ത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 

കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്യാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതോടെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികളെ റിമാന്‍ഡ് ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിക്കുകയും ചെയ്തു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. 

ഈ മാസം 18 മുതല്‍ കേസില്‍ വിചാരണ നടക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായിരുന്നില്ല. കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകരായ സുനില്‍ മഹേശ്വരന്‍ പിള്ള, എന്‍.ആര്‍. ഷാനവാസ് എന്നിവര്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിക്കുകയായിരുന്നു. ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി. ഹരിയും കോടതിയില്‍ എത്തിയില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്നു കോടതിയെ അറിയിച്ചിരുന്നുു. നിലവിലെ കോടതിയില്‍നിന്ന് കേസ് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നത്.  

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ അലംഭാവം കാണിച്ച കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ പോലും തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തിയതായും വിമര്‍ശനമുയര്‍ന്നിരുന്നു. 

2018 ഫെബ്രുവരി 18നായിരുന്നു കേരളത്തെ നടുക്കിയ സംഭവം. രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാന്‍ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും പരുക്കേറ്റു.  കെ. പത്മനാഭന്‍ ആണ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായത്.

ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവരാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി ഗുസ്തി ഫെഡറേഷന്‍; വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ മത്സരിക്കാന്‍ അനുമതി

Others
  •  2 hours ago
No Image

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; സി.എന്‍.ജിക്ക് രണ്ട് രൂപ കൂട്ടി

Kerala
  •  2 hours ago
No Image

എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  3 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

Kerala
  •  3 hours ago
No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  3 hours ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  4 hours ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  4 hours ago
No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  4 hours ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  4 hours ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  4 hours ago