എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്
തിരുവനന്തപുരം: തലസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജിൽ വാർഷിക ആഘോഷങ്ങൾക്കിടെ മദ്യപസംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) ദാരുണമായ അക്രമത്തിന് ഇരയായത്. മർദനത്തിൽ അൽ അമീന്റെ ഒരു കണ്ണിന്റെ റെറ്റിന പൂർണമായും തകർന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടുക്കിയ സംഭവം. കോളേജ് വാർഷികാഘോഷ പരിപാടികൾക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെടുകയും അൽ അമീനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ച തിരിച്ചുപിടിക്കാനായില്ല.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലിസിന് സാധിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് വെഞ്ഞാറമ്മൂട് പൊലിസ് നൽകുന്ന വിശദീകരണം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറി വിദ്യാർഥിയുടെ കാഴ്ച ഇല്ലാതാക്കിയ ഗുണ്ടാസംഘത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
A student lost his sight in one eye following a brutal attack by an outside group of drunk men during the annual day celebrations at ma engineering college in venjaramoodu, thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."