സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം
ന്യൂഡൽഹി: സാങ്കേതിക തകരാറുകൾക്കൊടുവിൽ സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള (Revaluation) ഓൺലൈൻ പോർട്ടൽ പ്രവർത്തനസജ്ജമായി. ഇന്ന് രാവിലെയോടെയാണ് വെബ്സൈറ്റിലെ തകരാറുകൾ പരിഹരിച്ച് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. വിദ്യാർഥികൾക്ക് ജൂൺ ആറ് വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്നായിരുന്നു സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സൈറ്റ് പൂർണ്ണമായും പ്രവർത്തനരഹിതമായത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, ഐടി മന്ത്രാലയത്തിലെ വിദഗ്ധരും സൈബർ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അടിയന്തര ഇടപെടലിലാണ് തകരാർ പരിഹരിച്ചത്.
പോർട്ടൽ തകരാറിലായതിന് പിന്നാലെ സിബിഎസ്ഇയിൽ ഗുരുതരമായ ഡാറ്റാ ചോർച്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ഐടി വിദഗ്ധരും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായി ലഭ്യമാണെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
മൂല്യനിർണയവുമായി ബന്ധപ്പെട്ട ഒഎസ്എം (OSM) പോർട്ടലിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. സിബിഎസ്ഇയുടെ ഡാറ്റാ ബേസ് ആർക്കും എളുപ്പത്തിൽ കൈക്കലാക്കാൻ പാകത്തിൽ സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് കിടക്കുന്നതെന്ന് എത്തിക്കൽ ഹാക്കർമാർ ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് കുട്ടികളുടെ സ്വകാര്യത അപകടത്തിലാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.
നീറ്റ് (NEET), സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴകളെക്കുറിച്ച് പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് സിബിഎസ്ഇയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ സുരക്ഷാ വീഴ്ച പുറത്തുവരുന്നത്.
The Central Board of Secondary Education (CBSE) has resolved the technical issues on its official website regarding the revaluation process. Students who wish to apply for the revaluation of their exam papers can now submit their applications through the portal until June 6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."