HOME
DETAILS

'കലാച്ചി'ക്കെതിരെയുള്ള കോപ്പിയടി ആരോപണം പൂർണമായി തള്ളി കെ.ആർ. മീര; 'ആരോപണങ്ങൾ സത്യസന്ധതയില്ലാത്തത്'

  
Web Desk
June 03, 2026 | 2:12 AM

kr meera completely rejects plagiarism allegations against kalachi calls them dishonest

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ പുതിയ നോവലായ 'കലാച്ചി'ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങൾ പൂർണമായി തള്ളി എഴുത്തുകാരി രംഗത്ത്. സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർഥതയില്ലാത്ത അഭിനന്ദനങ്ങളും തന്നെ ബാധിക്കാറില്ലെന്ന് കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

എഴുത്തുകാരി ഹരിത സാവിത്രിയുടെ 2022-ൽ പുറത്തിറങ്ങിയ ‘സിൻ’ എന്ന നോവലുമായി ‘കലാച്ചി’ക്ക് ഉള്ളടക്കത്തിൽ സാമ്യമുണ്ടെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മീരയുടെ മറുപടി. 2019-ൽ എഴുത്തുതുടങ്ങിയ 'കലാച്ചി', 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക്' വെബ്സീനിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു പോന്നതാണെന്ന് മീര ചൂണ്ടിക്കാട്ടുന്നു. 2025-ലാണ് നോവൽ പുസ്തക രൂപത്തിൽ പുറത്തുവന്നത്. എന്നാൽ 2020 മുതൽ ഇത് പ്രസിദ്ധീകരിച്ചു വരികയായിരുന്നു എന്ന കാര്യം പലരും ബോധപൂർവ്വം ഒളിച്ചുവെക്കുകയാണെന്ന് അവർ ആരോപിച്ചു.

തന്റെ നോവലിന്റെ ആശയം ഉൾക്കൊണ്ടാണ് ഹരിത സാവിത്രി 'സിൻ' എഴുതിയതെന്ന തിരിച്ചുള്ള ആരോപണവും കെ.ആർ. മീര ഉന്നയിക്കുന്നുണ്ട്.

"2022-ൽ പുറത്തിറങ്ങിയ ഒരു പുസ്തകം, 2020-ൽ പ്രസിദ്ധീകരണം ആരംഭിച്ച നോവലിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് വായനക്കാർ ചിന്തിക്കുക," മീര കുറിപ്പിൽ ചോദിച്ചു. സംശയമുള്ളവർ ഇരു നോവലുകളുടെയും പ്രമേയവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും പശ്ചാത്തലവും താരതമ്യം ചെയ്ത് വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

2013-ലാണ് കസഖ്സ്ഥാനിലെ കലാച്ചി ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട് ഈ നോവലിന്റെ കഥാബീജം മനസ്സിൽ രൂപപ്പെടുന്നത്. 2019-ലെ പൗരത്വപ്രക്ഷോഭവും കോവിഡ് മഹാമാരിയുമാണ് നോവലിന്റെ പശ്ചാത്തലം. നോവലിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുന്നതിനായി 2022-ൽ താൻ നേരിട്ട് കസഖ്സ്ഥാനിലെ കലാച്ചി ഗ്രാമം സന്ദർശിച്ചിരുന്നു. കഥാപാത്രത്തിന്റെ വേരുകൾ തേടി അസമിലും യാത്ര നടത്തി.

പുസ്തകമാകുന്നതിന് മുൻപ് മുൻമന്ത്രി അഡ്വ. പി. രാജീവ്, പി. കെ. പാറക്കടവ്, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. കെ. രാജശേഖരൻ ഉൾപ്പെടെ പത്തിലേറെ പ്രമുഖർ നോവലിന്റെ ഡ്രാഫ്റ്റ് വായിച്ചിരുന്നതായും അവർക്കൊന്നും മറ്റൊരു കൃതിയുമായി ഇതിന് സാമ്യം തോന്നിയതേയില്ലെന്നും മീര വ്യക്തമാക്കി.

മുൻപ് ആരാധന, ഇപ്പോൾ ആരോപണം

ആരോപണമുന്നയിച്ച എഴുത്തുകാരി മുൻപ് തന്നോട് ഏറെ ആരാധനയോടെയാണ് പെരുമാറിയിരുന്നതെന്ന് മീര വെളിപ്പെടുത്തി. 2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷം പൂണ്ട്, തനിക്കൊരു വോയ്സ് മെസേജ് അയക്കുകയും തിരുവനന്തപുരത്തെ സാഹിത്യോത്സവത്തിൽ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മവെക്കുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടും മീര പങ്കുവെച്ചിട്ടുണ്ട്.

'ആരാച്ചാർ' എന്ന നോവൽ വായനക്കാർ ഏറ്റെടുത്തപ്പോഴും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, നിലവിലെ ഈ ആരോപണങ്ങളുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇപ്പോൾ വ്യക്തമാണെന്നും പറഞ്ഞാണ് കെ.ആർ. മീര തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Famous Malayalam author K.R. Meera has strongly rejected the plagiarism allegations leveled against her latest novel, Kalachi. Dismissing the claims as completely "dishonest" and lacking integrity, she stated that the accusations are a baseless attempt to defame her work.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  3 hours ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  3 hours ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  3 hours ago
No Image

ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി, പത്ത് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ ഒളിവ് ജീവിതം; മുക്കം എം.ഡി.എം.എ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍

Kerala
  •  3 hours ago
No Image

മെയ് 17ലെ ആക്രമണത്തെ യു.എ.ഇയിലെ ബറാക്ക ആണവനിലയം വിജയകരമായി അതിജീവിച്ചതായി ആണവോര്‍ജ്ജ ഏജന്‍സി

uae
  •  4 hours ago
No Image

പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി

National
  •  4 hours ago
No Image

അര്‍ബുദം: റിയാദില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

കർണാടകയിൽ ഡി.കെ ശിവകുമാർ യുഗം; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ രണ്ട് മലയാളികളും?

National
  •  4 hours ago
No Image

സംസ്ഥാനത്ത് കാലവർഷം നാളെയെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  5 hours ago

No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  14 hours ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  14 hours ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  14 hours ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  14 hours ago