HOME
DETAILS

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ

  
June 05, 2026 | 3:31 AM

kaffir screenshot case complaint alleges cpm supporters in investigation team

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) വ്യാപക ആക്ഷേപം. സംഘത്തിൽ ഭൂരിഭാഗവും സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന പരാതി.

അന്വേഷണ സംഘത്തിലെ അംഗമായ വടകര സിഐ ദിനേശ് എ.വി സിപിഎം സഹയാത്രികനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചാനിയംകടവിൽ ലീഗ് പ്രവർത്തകന്റെ വീട്ടിൽ അതിക്രമം നടത്തിയെന്ന പരാതി നേരിടുന്ന എസ്ഐ രഞ്ജിത്തും നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് വള്ള്യാട്ട് ഉൾപ്പെടെ സിഐടിയിലെ ഭൂരിഭാഗം പേരും ഇടത് സഹയാത്രികരാണെന്നാണ് ഉയരുന്ന വിമർശനം.

കോഴിക്കോട് റൂറൽ എസ്പി മനഃപൂർവം സിപിഎം സഹയാത്രികരെ അന്വേഷണ സംഘത്തിൽ കുത്തിനിറച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിത്." എന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ പറ‍ഞ്ഞു. ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് നേതാക്കൾ യുഡിഎഫ് നേതൃത്വത്തിന് ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.

അതിനിടെ, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വടകര റൂറൽ എസ്പി ഓഫീസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരൻ എന്നിവരുൾപ്പെടെയുള്ള അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്തുന്ന സംഘം, വരുംദിവസങ്ങളിലെ തുടർനടപടികൾക്കും അന്വേഷണ രീതികൾക്കും ഇന്ന് രൂപം നൽകും.

 

A controversy has erupted regarding the "Kaffir screenshot" investigation in Vadakara, Kerala. A formal complaint has been filed alleging that the police team leading the probe consists of officers who are strong supporters of the CPI(M) political party, raising concerns about the impartiality of the investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍

Kerala
  •  an hour ago
No Image

പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി

National
  •  2 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

Kerala
  •  2 hours ago
No Image

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  2 hours ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  2 hours ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  2 hours ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  2 hours ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  3 hours ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  3 hours ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  3 hours ago