5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും
തൃശൂർ: സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വർധന. പുരുഷന്മാരാണ് ജീവനൊടുക്കിയതിൽ കൂടുതലും. 2021 മുതൽ 2025 വരെ 36,212 പേർ ആത്മഹത്യ ചെയ്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിൽ പറയുന്നു. 21,476 പുരുഷന്മാരും 5,585 സ്ത്രീകളും 595 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്. ചില പൊലിസ് സ്‌റ്റേഷനുകളിൽ നിന്ന് ആത്മഹത്യകളുടെ വേർതിരിച്ച കണക്കു ലഭിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി, കുടുംബപ്രശ്‌നങ്ങൾ, ലഹരി ഉപയോഗം, അന്ധവിശ്വാസങ്ങൾ, മാനസിക സമ്മർദം, മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. ആത്മഹത്യകളുടെ കാരണം കണ്ടറിഞ്ഞ് ആവശ്യമായ ബോധവൽക്കരണം നടത്താൻ അടിയന്തരനടപടിയെടുക്കണമെന്ന് വിവരം ശേഖരിച്ച കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് മുൻ സ്ഥാനാർഥിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
485 സ്‌റ്റേഷനുകളിലേക്കാണ് അപേക്ഷ നൽകിയതെങ്കിലും 365 സ്റ്റേഷനുകളിലെ വിവരങ്ങളാണ് ലഭ്യമായത്. 120 സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ല. ഇതിൽ അപ്പീൽ നൽകിയിട്ടുണ്ട്. അവിടെ നിന്നുള്ള കണക്കുകൾ കൂടിയാകുമ്പോൾ എണ്ണം കൂടും. ചില കേസുകളിൽ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. ഇതും ഗൗരവമായെടുക്കണം. 37 സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തണമെന്ന മറുപടിയാണ് കിട്ടിയത്. കൂടുതൽ ആത്മഹത്യാ മരണം തിരുവനന്തപുരത്തും കുറവ് കാസർകോട്ടുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."