HOME
DETAILS

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

  
Web Desk
June 11, 2026 | 2:34 AM

drug fan groups on social media information on 397 instagram accounts has been handed over to the police

കോഴിക്കോട്: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധനകൾക്കിടയിലും സമൂഹമാധ്യമങ്ങൾ വഴി ലഹരി 
ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന 'സ്ലീപ്പർ സെല്ലുകൾ' സജീവമെന്ന് കണ്ടെത്തൽ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ വളണ്ടിയറും കാസർകോഡ് സ്വദേശിയുമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തെളിവുകൾ സഹിതമുള്ള പരാതി ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം നൽകി. ഇൻസ്റ്റഗ്രാം വഴിയാണ് രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് യുവതി യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്ന റീൽസുകളും ചെറിയ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും ഉപയോഗിക്കുന്ന 397 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി സമർപ്പിച്ചത്. ഡി.ജി.പിയ്ക്ക് പുറമേ സൈബർ ഓപ്പറേഷൻ വിഭാഗത്തിനും എക്‌സൈസിനും കാസർകോഡ് സൈബർ പൊലിസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. 

 ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം യു.ആർ.എൽ സഹിതമാണ് വിവരങ്ങൾ നൽകിയത്. ഇതിൽ നിന്ന് അക്കൗണ്ട് ഉടമകളുടെ പൂർണവിവരങ്ങൾ കണ്ടെത്താനാകും. സമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്. 1985ലെ മയക്കുമരുന്ന് നിരോധന നിയമത്തിന്റെ (എൻ.ഡി.പി.എസ് ആക്ട് ) ലംഘനവും, അതോടൊപ്പം സോഷ്യൽ മീഡിയ, സൈബർ ഉള്ളടക്ക നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചത്. വിദ്യാർഥികളുൾപ്പെടെ നിരവധി യുവാക്കൾ ഇത്തരത്തിലുള്ള റീൽസുകൾ നിരന്തരം പിന്തുടരുന്നുണ്ടെന്നും ഇവരിൽ ഏറെയും പേർ ലഹരി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് കണ്ടെത്തൽ. പുതുതായി ലഹരി ഉപയോഗിക്കാനും ഇത്തരത്തിലുള്ള വീഡിയോകൾ പ്രചോദനമാകും. 

ഈ സാഹചര്യത്തിൽ ലഹരി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ 25 ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയരക്ടർക്കും സംസ്ഥാന പൊലിസ് മേധാവിയ്ക്കും ഇത് സംബന്ധിച്ചുള്ള പരാതി നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ലഹരി മാഫിയയ്‌ക്കെതിരേ  ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചതോടെയാണ് വീണ്ടും വിവരങ്ങൾ കൈമാറിയത്. യുവാക്കളെ ആകർഷിപ്പിക്കും വിധത്തിൽ വീഡിയോകൾ ചിത്രീകരിച്ചാണ് പങ്കുവയ്ക്കുന്നത്. കൂടാത സൈബർ വളണ്ടിയർമാർ വഴിയും പൊതുജനങ്ങളിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാറുണ്ടെന്നും ഇന്ത്യയ്ക്കകത്തുള്ള അക്കൗണ്ടുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നും സൈബർ ഓപ്പറേഷൻ വിഭാഗം അറിയിച്ചു.

despite statewide inspections conducted as part of operation toofan, authorities have found that "sleeper cells" promoting drug use through social media remain active.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  5 hours ago
No Image

രാജ്യസഭാ സ്ഥാനാർഥി പത്രിക തള്ളൽ; തെര. കമ്മിഷൻ തീരുമാനം കാത്ത് കോൺഗ്രസ്; അനുകൂലമല്ലെങ്കിൽ സുപ്രിംകോടതിയിലേക്ക്

National
  •  5 hours ago
No Image

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ; 40 ഡിഗ്രി വരെ തപനില | UAE Weather updates

uae
  •  5 hours ago
No Image

ഷി​ഗെല്ല; വയനാട് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും, ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നുമുതൽ അവധി 

Kerala
  •  6 hours ago
No Image

വീണ്ടും മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

Kerala
  •  6 hours ago
No Image

നിപ രോഗബാധ; ഫറോക്ക് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കടുത്ത നിയന്ത്രണങ്ങള്‍ 

Kerala
  •  6 hours ago
No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  13 hours ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  14 hours ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  14 hours ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  14 hours ago