സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെൽഫ് എന്യൂമറേഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. ഇതുവരെ സംസ്ഥാനത്ത് ആറു ലക്ഷത്തിനടുത്ത് ആളുകൾ മാത്രമാണ് ഈ സംവിധാനം വിനിയോഗിച്ചത്. എന്നാൽ സംസ്ഥാന തലത്തിൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാളെ മുതൽ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.
വിവരങ്ങൾ എങ്ങനെ സമർപ്പിക്കാം?
https://se.census.gov.in/ എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചും വിവരങ്ങൾ സമർപ്പിക്കാം.
പോർട്ടലിൽ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം ഗൃഹനാഥന്റെ/ഗൃഹനാഥയുടെ പേരും മൊബൈൽ നമ്പറും നൽകുക. (ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വീടിന്റെ വിവരങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ).
ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത ശേഷം മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി (OTP) നൽകി അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
ജില്ല, വില്ലേജ്/ടൗൺ എന്നിവ നൽകിയ ശേഷം സ്ക്രീനിൽ തെളിയുന്ന ഭൂപടത്തിൽ (Map) നിന്നും വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തണം.
ഇതിന് ശേഷം തെളിയുന്ന 34 സെൻസസ് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുക.
വിവരങ്ങൾ പൂർണ്ണമായി നൽകിക്കഴിഞ്ഞാൽ 11 അക്കങ്ങളുള്ള ഒരു 'സെൽഫ് എന്യൂമറേഷൻ ഐ.ഡി' (Self Enumeration ID) ലഭിക്കും. ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ ഈ 11 അക്ക ഐ.ഡി മാത്രം കൈമാറിയാൽ മതിയാകും. ഇതോടെ വീട്ടിലിരുന്നുള്ള വിവരശേഖരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."