HOME
DETAILS

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

  
July 20, 2026 | 1:20 AM

exam malpractice crime branch to conduct inspection at psc headquarters again

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിങ് രീതി നേരിട്ട് കാണുന്നതിനായാണ് സംഘം എത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സിക്ക് അന്വേഷണ സംഘം കത്ത് നൽകിയിരുന്നു.  

നേരത്തെ പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിച്ച കംപ്യൂട്ടറുകളിൽ അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം സൈബർ പൊലിസ് പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ പരീക്ഷാ നടത്തിപ്പിന്റെ വിവിധ വശങ്ങൾ പി.എസ്.സി അധികൃതർ വിശദീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓൺസ്‌ക്രീൻ മാർക്കിങ് രീതിയും അന്വേഷണ സംഘം പരിശോധിക്കുന്നത്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ, മൂല്യനിർണയം എങ്ങനെ നടന്നുവെന്നത് കണ്ടെത്തേണ്ടതുണ്ട്.

ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം പി.എസ്.സിയോട് രേഖകൾ ആവശ്യപ്പെട്ടത്. ക്രമക്കേട് പുറത്തുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലെ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഉദ്യോഗാർഥിക്ക് നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് തള്ളിയ പി.എസ്.സി ക്രൈംബ്രാഞ്ച് സംഘം രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ രേഖകൾ കൈമാറിയിരുന്നു. ചോദ്യപേപ്പർ,  ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് കൈമാറിയത്. വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും പി.എസ്.സി യോഗം ചേരുന്നുണ്ട്.

 

 

The Crime Branch will conduct a fresh inspection at the Kerala Public Service Commission (PSC) headquarters to investigate ongoing allegations and irregularities regarding exam malpractice.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  20 hours ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  a day ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  a day ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  a day ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago