ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം
മലപ്പുറം: കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് (സി.എഫ്.സി) ഉപയോഗിച്ചുള്ള പദ്ധതികൾ സമർപ്പിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. ഇതോടെ സി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, കെട്ടിടങ്ങൾ, ശുചിത്വം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ പദ്ധതികൾ സമർപ്പിക്കുന്നത് ത്രിശങ്കുവിലായി.
ഈമാസം 30നുള്ളിൽ കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ പദ്ധതികളും പുതിയ പദ്ധതികളും ചേർത്ത് 2026-27 വാർഷിക പദ്ധതി പരിഷ്‌കരിച്ച് സമർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളും കേന്ദ്ര ധനകാര്യ കമ്മിഷൻ വഴി ലഭിക്കുന്ന ഗ്രാന്റ് കൂടി മുൻകൂട്ടിക്കണ്ടാണ് പദ്ധതികൾ തയാറാക്കിയത്.
40 ലക്ഷത്തിന് മുകളിൽ ഫണ്ട് സി.എഫ്.സി വഴി ലഭിക്കാറുണ്ട്. എന്നാൽ, സി.എഫ്.സി ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വമുള്ളതിനാൽ ഈ പദ്ധതികൾ ഇപ്പോൾ സമർപ്പിക്കേണ്ടതില്ലെന്നാണ് ഇന്നലെ സർക്കാർ നൽകിയ നിർദേശം.
Due to a lack of funds, local bodies in Kerala have been instructed not to submit new project proposals for the Central Finance Commission grant for the current financial year, stalling several local development initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."