മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും
തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി സർക്കാർ. വിവിധ ജില്ലകളിലായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതോടെ മലബാറിലെ നാല് ജില്ലകളിലായി 7,200 വിദ്യാർഥികൾക്ക് കൂടി അധികമായി പ്ലസ് വൺ പ്രവേശനം സാധ്യമാകും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾ എന്ന കണക്കിലാണ് പ്രവേശനം നൽകുക.
ജില്ല തിരിച്ചുള്ള ബാച്ചുകളുടെ വിവരങ്ങൾ:
മലപ്പുറം: 60 ബാച്ചുകൾ (3,600 സീറ്റുകൾ)
പാലക്കാട്: 30 ബാച്ചുകൾ (1,800 സീറ്റുകൾ)
കോഴിക്കോട്: 20 ബാച്ചുകൾ (1,200 സീറ്റുകൾ)
കാസർഗോഡ്: 10 ബാച്ചുകൾ (600 സീറ്റുകൾ)
പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബാച്ചുകൾ അനുവദിച്ചതോടെ മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.
The Kerala government has issued an order sanctioning 120 temporary batches to address the ongoing Plus One seat shortage in the Malabar region. This decision will create additional seats, enabling 7,200 more students to secure higher secondary admission this academic year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."