HOME
DETAILS

യുവമോര്‍ച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
October 01, 2016 | 2:01 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നടക്കുന്ന അഴിമതിക്കെതിരേ യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മാര്‍ച്ച് പൊലിസ് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയാന്‍ പൊലിസ് ചെറിയ തോതില്‍ ബലപ്രയോഗവും നടത്തി.
സംസ്ഥാന നേതാക്കളുള്‍പ്പെടെ ചില പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും വകവയ്ക്കാതെ മുദ്രാവാക്യം വിളിച്ച് മുന്‍നിരയില്‍ തന്നെ നിലകൊണ്ടു. ശക്തമായ വെള്ളം ചീറ്റലില്‍ ചിലര്‍ താഴെ വീണു. കുറച്ചു പേര്‍ ചിതറിയോടിയെങ്കിലും പിന്നീടു തിരിച്ചെത്തി ഇവരുടെ കൂടെ ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. സമരക്കാരും പൊലിസും തമ്മിലുള്ള സംഘര്‍ഷം അര മണിക്കൂറോളം നീണ്ടു. മാര്‍ച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്കു കോടികള്‍ വാരിക്കൂട്ടാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടണ്ടിയുടെ ഗതി തന്നെയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാതിരിക്കുകയായിരുന്നു. ജെയിംസ് കമ്മിറ്റിയുടെ മുമ്പാകെ വന്ന 1,200ഓളം പരാതികള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് മറച്ചുവെച്ചു. സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് ആദ്യം ഉത്തരവിറക്കിയത് കേന്ദ്ര സര്‍ക്കാറാണ്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനു വേണ്ടണ്ടി അപ്പീല്‍ പോയത് കേന്ദ്ര സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവും പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ് രാജീവ് , പ്രഫുല്‍ കൃഷ്ണന്‍ , ജില്ലാ പ്രസിഡന്റ് അനുരാജ് , ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  12 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  12 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  12 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  12 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  12 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  12 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  12 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  12 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  13 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  13 days ago