HOME
DETAILS

യുവമോര്‍ച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
October 01, 2016 | 2:01 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നടക്കുന്ന അഴിമതിക്കെതിരേ യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മാര്‍ച്ച് പൊലിസ് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയാന്‍ പൊലിസ് ചെറിയ തോതില്‍ ബലപ്രയോഗവും നടത്തി.
സംസ്ഥാന നേതാക്കളുള്‍പ്പെടെ ചില പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും വകവയ്ക്കാതെ മുദ്രാവാക്യം വിളിച്ച് മുന്‍നിരയില്‍ തന്നെ നിലകൊണ്ടു. ശക്തമായ വെള്ളം ചീറ്റലില്‍ ചിലര്‍ താഴെ വീണു. കുറച്ചു പേര്‍ ചിതറിയോടിയെങ്കിലും പിന്നീടു തിരിച്ചെത്തി ഇവരുടെ കൂടെ ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. സമരക്കാരും പൊലിസും തമ്മിലുള്ള സംഘര്‍ഷം അര മണിക്കൂറോളം നീണ്ടു. മാര്‍ച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്കു കോടികള്‍ വാരിക്കൂട്ടാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടണ്ടിയുടെ ഗതി തന്നെയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാതിരിക്കുകയായിരുന്നു. ജെയിംസ് കമ്മിറ്റിയുടെ മുമ്പാകെ വന്ന 1,200ഓളം പരാതികള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് മറച്ചുവെച്ചു. സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് ആദ്യം ഉത്തരവിറക്കിയത് കേന്ദ്ര സര്‍ക്കാറാണ്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനു വേണ്ടണ്ടി അപ്പീല്‍ പോയത് കേന്ദ്ര സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവും പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ് രാജീവ് , പ്രഫുല്‍ കൃഷ്ണന്‍ , ജില്ലാ പ്രസിഡന്റ് അനുരാജ് , ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ്റെ വെല്ലുവിളിക്ക് മറുപടി; ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ബ്രിട്ടനും ജപ്പാനും ഉൾപ്പെടെ ആറ് രാജ്യങ്ങൾ

Kerala
  •  8 days ago
No Image

കണ്ണൂരില്‍ സുധാകരനില്ല; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍; നേമത്ത് ശബരീനാഥന്‍; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി 

Kerala
  •  8 days ago
No Image

ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന‌ ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്ങ്‌, യാത്രക്കാർ സുരക്ഷിതർ

National
  •  8 days ago
No Image

യുകെയിലെ നഗരത്തില്‍ പാന്‍മസാല ചവച്ചുതുപ്പി; ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങള്‍ പിഴ 

International
  •  8 days ago
No Image

വി അബ്ദുറഹ്മാന്‍ തിരൂരില്‍; കൊണ്ടോട്ടിയില്‍ ഡോ പി ജിജി; മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  8 days ago
No Image

മാസപ്പിറവി ദൃശ്യമായി; ഒമാനിൽ നാളെ ചെറിയ പെരുന്നാൾ

oman
  •  8 days ago
No Image

ഇസ്റാഈൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട ഇറാനിലെ ആണവ കേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്ന് യുഎൻ

International
  •  8 days ago
No Image

കിം ജോങ് ഉന്നിന് വൻ വിജയം; ഉത്തരകൊറിയയിൽ 99.93 ശതമാനം വോട്ടും തൂത്തുവാരി വർക്കേഴ്സ് പാർട്ടി

International
  •  8 days ago
No Image

'പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ല; കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ സുധാകരന്‍

Kerala
  •  8 days ago
No Image

സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണി; ഏറ്റുമാനൂരിൽ ട്വന്റി20ക്കായി ആതിര ഡി. നായർ, പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജിബി പാത്തിക്കൽ

Kerala
  •  8 days ago