HOME
DETAILS

മുഖം മിനുക്കി കഴക്കൂട്ടം മാര്‍ക്കറ്റ് ; മാലിന്യവും ദുര്‍ഗന്ധവും ഇനി പഴങ്കഥ

  
backup
October 06, 2016 | 7:22 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82


കഠിനംകുളം: മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും. മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതി. ഇനി കഴക്കൂട്ടം മാര്‍ക്കറ്റിനെ കുറിച്ച് ഇങ്ങനെ വല്ലതും പറഞ്ഞാല്‍ നാട്ടുകാര്‍ കൈ വെക്കുമെന്ന് ഉറപ്പാണ്.
വിദേശത്തെവിടെയെങ്കിലുമാണോ എന്ന് സംശയം ജനിപ്പിക്കു വിധമാണ് നിലവില്‍ കഴക്കൂട്ടം മാര്‍ക്കറ്റിന്റെ സ്ഥിതി. വൃത്തിയും വെടിപ്പുമുള്ള, ടൈല്‍സും മാര്‍ബിളുമൊക്കെ പാകി മനോഹരമാക്കിയ കഴക്കൂട്ടം പബ്ലിക് മാര്‍ക്കറ്റ് ജനത്തിന്റെ ഹൃദയം കവരുകയാണ്. വെയിലേറ്റ് മുഖം ചുളുങ്ങിയും മഴ നനഞ്ഞും ദുര്‍ഗന്ധത്തില്‍ വശംകെട്ടും കച്ചവടം ചെയ്തിരുന്ന ഇവിടുത്തെ കച്ചവടക്കാര്‍ ഇന്ന് സംതൃപ്തിയിലാണ്.
കാറ്റുകൊള്ളാന്‍ ഫാനും കഴുകിവൃത്തിയാക്കാന്‍ പൈപ്പും വൈള്ളവും വാഷ് ബെയിസിനും സജ്ജീകരിച്ചിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധവും മാലിന്യവും കാരണം ഒരു കാലത്ത് ഇവിടേക്ക് ഒന്നു എത്തിനോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ മാര്‍ക്കറ്റിന്റെ മുഖഛായ മാറിയതോടെ ഇവിടെയിപ്പോള്‍ ടെക്കികളുള്‍പടെയുള്ളവരുടെ തിരക്കാണ്.
നൂറോളം മത്സ്യക്കച്ചവടക്കാരും അമ്പതോളം പച്ചക്കറി കച്ചവടക്കാരും അമ്പതോളം ഇതര കച്ചവടക്കാരുമുള്‍പ്പെടെ വലിയൊരു നിരയാണ് മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്നത്. നഗരസഭാ പരിധിയില്‍ ഇത്രയും മികച്ച സൗകര്യങ്ങളുള്ള മാര്‍ക്കറ്റ് വേറെയെവിടെയുമില്ല.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.എല്‍.എ എം എ.വാഹിദും നഗരസഭയും മുന്‍കൈയടുത്ത് തീരദേശ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് മാര്‍ക്കറ്റ് നവീകരിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന കെ.ബാബു ഔപചാരിക ഉദ്ഘാടനവും പിന്നീട് മേയര്‍ വി.കെ പ്രശാന്ത് പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. മാക്കറ്റിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനും പുതിയ ഷെഡ് നിര്‍മ്മിക്കുന്നതിനും ശൗചാലയം, ശീതീകരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ മുന്‍കൈയെടുക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  a day ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  a day ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  a day ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  a day ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  a day ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  a day ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  a day ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  a day ago