HOME
DETAILS

മുഖം മിനുക്കി കഴക്കൂട്ടം മാര്‍ക്കറ്റ് ; മാലിന്യവും ദുര്‍ഗന്ധവും ഇനി പഴങ്കഥ

  
backup
October 06, 2016 | 7:22 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82


കഠിനംകുളം: മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും. മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതി. ഇനി കഴക്കൂട്ടം മാര്‍ക്കറ്റിനെ കുറിച്ച് ഇങ്ങനെ വല്ലതും പറഞ്ഞാല്‍ നാട്ടുകാര്‍ കൈ വെക്കുമെന്ന് ഉറപ്പാണ്.
വിദേശത്തെവിടെയെങ്കിലുമാണോ എന്ന് സംശയം ജനിപ്പിക്കു വിധമാണ് നിലവില്‍ കഴക്കൂട്ടം മാര്‍ക്കറ്റിന്റെ സ്ഥിതി. വൃത്തിയും വെടിപ്പുമുള്ള, ടൈല്‍സും മാര്‍ബിളുമൊക്കെ പാകി മനോഹരമാക്കിയ കഴക്കൂട്ടം പബ്ലിക് മാര്‍ക്കറ്റ് ജനത്തിന്റെ ഹൃദയം കവരുകയാണ്. വെയിലേറ്റ് മുഖം ചുളുങ്ങിയും മഴ നനഞ്ഞും ദുര്‍ഗന്ധത്തില്‍ വശംകെട്ടും കച്ചവടം ചെയ്തിരുന്ന ഇവിടുത്തെ കച്ചവടക്കാര്‍ ഇന്ന് സംതൃപ്തിയിലാണ്.
കാറ്റുകൊള്ളാന്‍ ഫാനും കഴുകിവൃത്തിയാക്കാന്‍ പൈപ്പും വൈള്ളവും വാഷ് ബെയിസിനും സജ്ജീകരിച്ചിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധവും മാലിന്യവും കാരണം ഒരു കാലത്ത് ഇവിടേക്ക് ഒന്നു എത്തിനോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ മാര്‍ക്കറ്റിന്റെ മുഖഛായ മാറിയതോടെ ഇവിടെയിപ്പോള്‍ ടെക്കികളുള്‍പടെയുള്ളവരുടെ തിരക്കാണ്.
നൂറോളം മത്സ്യക്കച്ചവടക്കാരും അമ്പതോളം പച്ചക്കറി കച്ചവടക്കാരും അമ്പതോളം ഇതര കച്ചവടക്കാരുമുള്‍പ്പെടെ വലിയൊരു നിരയാണ് മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്നത്. നഗരസഭാ പരിധിയില്‍ ഇത്രയും മികച്ച സൗകര്യങ്ങളുള്ള മാര്‍ക്കറ്റ് വേറെയെവിടെയുമില്ല.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.എല്‍.എ എം എ.വാഹിദും നഗരസഭയും മുന്‍കൈയടുത്ത് തീരദേശ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് മാര്‍ക്കറ്റ് നവീകരിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന കെ.ബാബു ഔപചാരിക ഉദ്ഘാടനവും പിന്നീട് മേയര്‍ വി.കെ പ്രശാന്ത് പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. മാക്കറ്റിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനും പുതിയ ഷെഡ് നിര്‍മ്മിക്കുന്നതിനും ശൗചാലയം, ശീതീകരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ മുന്‍കൈയെടുക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇറാൻ കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ്; അടുത്ത മാസം യുഎഇയിൽ പെട്രോൾ വില കുറഞ്ഞേക്കും

uae
  •  2 days ago
No Image

ക്രിക്കറ്റിലെ 'സ്നിക്കോ' ഫുട്ബോളിൽ വില്ലനായി, പിന്നെ ഹീറോയുമായി; സ്വാൻബെർഗിന്റെ ചരിത്ര ഗോൾ പിറന്നതിങ്ങനെ

Football
  •  2 days ago
No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  2 days ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  2 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  2 days ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  2 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  2 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  2 days ago


No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  2 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  2 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  2 days ago