ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭ: പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തോട് മമത പുലര്‍ത്തുകയും മലയാളികള്‍ക്കിടയില്‍ സാഹോദര്യം നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്്ത നേതാവായിരുന്നു അവരെന്നും പിണറായി അനുശോചിച്ചു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുശോചന സന്ദേശം പങ്കുവച്ചത്.
പിണറായി വിജയന്റെ അനുശോചനക്കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സവിശേഷമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി.
കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്ക്കുമിടയില് സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.
കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയില്‍ തമിഴ് ജനതയുടെ മനസ്സില്‍ മായാത്ത മാതൃബിംബമായി അവര്‍ ഉയര്‍ന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവര്‍ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിച്ചു.
ഒരു ജനതയുടെ മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാര്‍ നമ്മുടെ രാജ്യത്ത് അധികമില്ല.
പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവര്‍ തെളിയിച്ചുകാട്ടി. എം ജി ആറിന്റെ മരണശേഷമുള്ള ഘട്ടത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ജയലളിതക്കു മുമ്പില്‍ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിര്‍ത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആര് രാഷ്ട്രീയശൈലിയുടെ തുടര്‍ക്കണ്ണിയായി ജയലളിത ജനമനസ്സുകളില്‍ സ്ഥാനം നേടി.
സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവര്‍ സ്വന്തം നാടിന്റെ മനസ്സും ശബ്ദവുമായി നിലനില്‍ക്കുകയായിരുന്നു. അതിനെ തമിഴ് ജനത മനസ്സുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.
ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതല്‍ക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയില്‍ ജയലളിത ചലച്ചിത്രരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.
ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നത് നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങള് സംരക്ഷിക്കുന്ന വിധത്തില്‍ കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ഒക്കെ ജയലളിതയുടെ സംഭാവനകള്‍ സ്മരിക്കപ്പെടും.
ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്നത് തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യഭാവത്തോടെ അയല്പക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധെപ്പട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നു. ഹൃദയപൂര്‍വമായ അനുശോചനം രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം
Football
• 18 minutes agoധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം
Kerala
• an hour agoലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ
Cricket
• an hour agoവിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026
uae
• an hour agoകുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു
Kuwait
• 2 hours agoആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ
Kerala
• 2 hours ago'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം
Kerala
• 2 hours agoസംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59
Kerala
• 3 hours agoമികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി
uae
• 2 hours agoകേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ
Kerala
• 3 hours agoകേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു
Kerala
• 3 hours agoസമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ
Kerala
• 3 hours agoസർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
Kerala
• 3 hours agoശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala
• 4 hours agoനിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചു
qatar
• 12 hours agoകേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
Kerala
• 12 hours ago'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല
crime
• 13 hours agoയുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ
International
• 13 hours agoതിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story
കാരിക്ക് വെറുമൊരു പരിശീലകൻ മാത്രമല്ല, യുണൈറ്റഡിന്റെ ആത്മാവ് തോട്ടറിഞ്ഞ ഒരു നായകൻ കൂടിയാണ്. ഓൾഡ് ട്രാഫോർഡിൽ വീണ്ടും 'ഗ്ലോറി ഗ്ലോറി മാൻ യുണൈറ്റഡ്' എന്ന ഗീതം മുഴങ്ങുമ്പോൾ, അതിന് പിന്നിൽ തന്ത്രശാലിയായ കാരിക്കിന്റെ മസ്തിഷ്കമുണ്ടാകും....