പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി : വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചു. ജയാനന്ദന് പരോള്‍ അനുവദിക്കരുതെന്നും ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ ദേവകി എന്ന ബേബിയെ (51) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു കവര്‍ച്ച നടത്തിയെന്ന കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജയാനന്ദനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയാനന്ദന് നല്കിയ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്കിയ അപേക്ഷയും പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. 2006 ഒക്ടോബര്‍ ഒന്നിനു രാത്രിയാണ് ദേവകിയും രാമകൃഷ്ണനും ആക്രമിക്കപ്പെട്ടത്. ദേവകിയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഇവരുടെ ഇടതു കൈപ്പത്തി വെട്ടി മാറ്റി ആറു സ്വര്‍ണ വളകള്‍ കവര്‍ന്നെന്നും ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ നിന്ന് 64,500 രൂപ കവര്‍ന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജയാനന്ദനെ 2006 നവംബറില്‍ ആണ് അറസ്റ്റു ചെയ്തത്. പിന്നീട് വിചാരണ പൂര്‍ത്തിയാക്കി 2011 നവംബര്‍ രണ്ടിനാണ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ജയാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷയും പരിഗണിച്ച ഡിവിഷന് ബെഞ്ച് 2014 മാര്‍ച്ച് 17 ന് ജയാനന്ദനെ ജയിലില്‍ നിന്ന് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. തൃശൂര്‍ പെരിഞ്ഞനം ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ഏഴു കൊലക്കേസില്‍ ജയാനന്ദന് പ്രതിയാണെന്നും ഇയാള്‍ക്കെതിരേ ജയില്‍ ചാടിയതിനുള്‍പ്പെടെ 23 കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം
Kerala
• 21 days agoതിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി
Kerala
• 21 days agoസര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു
Kerala
• 21 days agoമുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസത്തേക്ക് അവധി
Kerala
• 21 days agoവിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന് വിദേശത്തേക്ക് കടന്നു
Kerala
• 21 days agoകശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസ്: പ്രോസിക്യൂഷന് അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍
Kerala
• 22 days agoഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന് കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി
Kerala
• 22 days agoഓപ്പറേഷന് തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്
Kerala
• 22 days agoഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ
Kerala
• 22 days agoമലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ
Kerala
• 22 days agoഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു
Kerala
• 22 days agoതാരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്
Football
• 22 days agoറിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ
Football
• 22 days agoഅൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം
Football
• 22 days agoസ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്
Kerala
• 22 days ago'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Kerala
• 22 days agoപച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!
Football
• 22 days agoഹൈദരാബാദ് വണ്ടർലയിൽ മുസ്ലിം യുവാക്കൾക്ക് നേരെ ഇസ്ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി
National
• 22 days agoവംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)
90% പ്രദേശവും തകർക്കപ്പെട്ടു; 80% ഭൂമി ഇസ്റാഈലിന്റെ കീഴിൽ