HOME
DETAILS

പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

  
backup
December 19, 2016 | 7:35 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be-2

കൊച്ചി : വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചു. ജയാനന്ദന് പരോള്‍ അനുവദിക്കരുതെന്നും ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ ദേവകി എന്ന ബേബിയെ (51) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു കവര്‍ച്ച നടത്തിയെന്ന കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജയാനന്ദനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയാനന്ദന്‍ നല്‍കിയ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 2006 ഒക്ടോബര്‍ ഒന്നിനു രാത്രിയാണ് ദേവകിയും രാമകൃഷ്ണനും ആക്രമിക്കപ്പെട്ടത്. ദേവകിയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഇവരുടെ ഇടതു കൈപ്പത്തി വെട്ടി മാറ്റി ആറു സ്വര്‍ണ വളകള്‍ കവര്‍ന്നെന്നും ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ നിന്ന് 64,500 രൂപ കവര്‍ന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജയാനന്ദനെ 2006 നവംബറില്‍ ആണ് അറസ്റ്റു ചെയ്തത്. പിന്നീട് വിചാരണ പൂര്‍ത്തിയാക്കി 2011 നവംബര്‍ രണ്ടിനാണ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ജയാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷയും പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 2014 മാര്‍ച്ച് 17 ന് ജയാനന്ദനെ ജയിലില്‍ നിന്ന് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. തൃശൂര്‍ പെരിഞ്ഞനം ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ഏഴു കൊലക്കേസില്‍ ജയാനന്ദന്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരേ ജയില്‍ ചാടിയതിനുള്‍പ്പെടെ 23 കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  6 days ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  6 days ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  6 days ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  6 days ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  6 days ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  6 days ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  6 days ago