HOME
DETAILS

പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

  
backup
December 19, 2016 | 7:35 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be-2

കൊച്ചി : വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചു. ജയാനന്ദന് പരോള്‍ അനുവദിക്കരുതെന്നും ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ ദേവകി എന്ന ബേബിയെ (51) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു കവര്‍ച്ച നടത്തിയെന്ന കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജയാനന്ദനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയാനന്ദന്‍ നല്‍കിയ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 2006 ഒക്ടോബര്‍ ഒന്നിനു രാത്രിയാണ് ദേവകിയും രാമകൃഷ്ണനും ആക്രമിക്കപ്പെട്ടത്. ദേവകിയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഇവരുടെ ഇടതു കൈപ്പത്തി വെട്ടി മാറ്റി ആറു സ്വര്‍ണ വളകള്‍ കവര്‍ന്നെന്നും ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ നിന്ന് 64,500 രൂപ കവര്‍ന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജയാനന്ദനെ 2006 നവംബറില്‍ ആണ് അറസ്റ്റു ചെയ്തത്. പിന്നീട് വിചാരണ പൂര്‍ത്തിയാക്കി 2011 നവംബര്‍ രണ്ടിനാണ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ജയാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷയും പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 2014 മാര്‍ച്ച് 17 ന് ജയാനന്ദനെ ജയിലില്‍ നിന്ന് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. തൃശൂര്‍ പെരിഞ്ഞനം ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ഏഴു കൊലക്കേസില്‍ ജയാനന്ദന്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരേ ജയില്‍ ചാടിയതിനുള്‍പ്പെടെ 23 കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  13 minutes ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  25 minutes ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  2 hours ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  2 hours ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  3 hours ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  3 hours ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  3 hours ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  3 hours ago