HOME
DETAILS

പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

  
backup
December 19 2016 | 19:12 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be-2

കൊച്ചി : വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചു. ജയാനന്ദന് പരോള്‍ അനുവദിക്കരുതെന്നും ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ ദേവകി എന്ന ബേബിയെ (51) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു കവര്‍ച്ച നടത്തിയെന്ന കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജയാനന്ദനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയാനന്ദന്‍ നല്‍കിയ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 2006 ഒക്ടോബര്‍ ഒന്നിനു രാത്രിയാണ് ദേവകിയും രാമകൃഷ്ണനും ആക്രമിക്കപ്പെട്ടത്. ദേവകിയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഇവരുടെ ഇടതു കൈപ്പത്തി വെട്ടി മാറ്റി ആറു സ്വര്‍ണ വളകള്‍ കവര്‍ന്നെന്നും ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ നിന്ന് 64,500 രൂപ കവര്‍ന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജയാനന്ദനെ 2006 നവംബറില്‍ ആണ് അറസ്റ്റു ചെയ്തത്. പിന്നീട് വിചാരണ പൂര്‍ത്തിയാക്കി 2011 നവംബര്‍ രണ്ടിനാണ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ജയാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷയും പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 2014 മാര്‍ച്ച് 17 ന് ജയാനന്ദനെ ജയിലില്‍ നിന്ന് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. തൃശൂര്‍ പെരിഞ്ഞനം ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ഏഴു കൊലക്കേസില്‍ ജയാനന്ദന്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരേ ജയില്‍ ചാടിയതിനുള്‍പ്പെടെ 23 കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  2 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  2 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  4 hours ago