HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
December 19, 2016 | 7:45 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-5

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.
ആക്രമണത്തിന്റെ ആസൂത്രകനായി മസൂദ് അസ്ഹറിനെ വിശേഷിപ്പിക്കുന്ന കുറ്റപത്രത്തില്‍ ഷാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ പേരുകളും പരമാര്‍ശിച്ചിട്ടുണ്ട്. നാലുപേരും ജെയ്‌ഷെ പ്രവര്‍ത്തകരാണെന്നും എല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) പ്രകാരം കേസെടുത്ത് നടപടി തുടങ്ങാന്‍ നേരത്തെ എന്‍.ഐ.എക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ പഞ്ചാബിലെ മൊഹാലി വിചാരണകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷിച്ച എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍, ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യപാക്കറ്റുകള്‍, ഭീകരര്‍ ഉപയോഗിച്ച കാറിനു സമീപത്തുവച്ചു കണ്ടെത്തിയ നോട്ട്, വയര്‍ലസ് ഫോണ്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എട്ടുസുരക്ഷാ ഭടന്‍മാര്‍ മരിച്ചിരുന്നു. ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ കാര്‍ റാഞ്ചിയെടുത്ത ശേഷം അക്രമികള്‍ അതീവസുരക്ഷയുള്ള വ്യോമസേനാ കേന്ദ്രത്തിന്റെ കോംപൗണ്ടിലേക്കു ഇടിച്ചുകേറ്റിയാണ് ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  6 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  6 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  6 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  6 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  6 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  6 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  6 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  6 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  6 days ago