HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
December 19, 2016 | 7:45 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-5

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.
ആക്രമണത്തിന്റെ ആസൂത്രകനായി മസൂദ് അസ്ഹറിനെ വിശേഷിപ്പിക്കുന്ന കുറ്റപത്രത്തില്‍ ഷാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ പേരുകളും പരമാര്‍ശിച്ചിട്ടുണ്ട്. നാലുപേരും ജെയ്‌ഷെ പ്രവര്‍ത്തകരാണെന്നും എല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) പ്രകാരം കേസെടുത്ത് നടപടി തുടങ്ങാന്‍ നേരത്തെ എന്‍.ഐ.എക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ പഞ്ചാബിലെ മൊഹാലി വിചാരണകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷിച്ച എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍, ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യപാക്കറ്റുകള്‍, ഭീകരര്‍ ഉപയോഗിച്ച കാറിനു സമീപത്തുവച്ചു കണ്ടെത്തിയ നോട്ട്, വയര്‍ലസ് ഫോണ്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എട്ടുസുരക്ഷാ ഭടന്‍മാര്‍ മരിച്ചിരുന്നു. ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ കാര്‍ റാഞ്ചിയെടുത്ത ശേഷം അക്രമികള്‍ അതീവസുരക്ഷയുള്ള വ്യോമസേനാ കേന്ദ്രത്തിന്റെ കോംപൗണ്ടിലേക്കു ഇടിച്ചുകേറ്റിയാണ് ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  17 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  17 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  17 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  17 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  17 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  17 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  17 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  17 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  17 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  17 days ago