HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
December 19, 2016 | 7:45 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-5

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.
ആക്രമണത്തിന്റെ ആസൂത്രകനായി മസൂദ് അസ്ഹറിനെ വിശേഷിപ്പിക്കുന്ന കുറ്റപത്രത്തില്‍ ഷാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ പേരുകളും പരമാര്‍ശിച്ചിട്ടുണ്ട്. നാലുപേരും ജെയ്‌ഷെ പ്രവര്‍ത്തകരാണെന്നും എല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) പ്രകാരം കേസെടുത്ത് നടപടി തുടങ്ങാന്‍ നേരത്തെ എന്‍.ഐ.എക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ പഞ്ചാബിലെ മൊഹാലി വിചാരണകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷിച്ച എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍, ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യപാക്കറ്റുകള്‍, ഭീകരര്‍ ഉപയോഗിച്ച കാറിനു സമീപത്തുവച്ചു കണ്ടെത്തിയ നോട്ട്, വയര്‍ലസ് ഫോണ്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എട്ടുസുരക്ഷാ ഭടന്‍മാര്‍ മരിച്ചിരുന്നു. ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ കാര്‍ റാഞ്ചിയെടുത്ത ശേഷം അക്രമികള്‍ അതീവസുരക്ഷയുള്ള വ്യോമസേനാ കേന്ദ്രത്തിന്റെ കോംപൗണ്ടിലേക്കു ഇടിച്ചുകേറ്റിയാണ് ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  6 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  6 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  6 days ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  6 days ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  6 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  6 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  6 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  6 days ago