HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
December 19 2016 | 19:12 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-5

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.
ആക്രമണത്തിന്റെ ആസൂത്രകനായി മസൂദ് അസ്ഹറിനെ വിശേഷിപ്പിക്കുന്ന കുറ്റപത്രത്തില്‍ ഷാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ പേരുകളും പരമാര്‍ശിച്ചിട്ടുണ്ട്. നാലുപേരും ജെയ്‌ഷെ പ്രവര്‍ത്തകരാണെന്നും എല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) പ്രകാരം കേസെടുത്ത് നടപടി തുടങ്ങാന്‍ നേരത്തെ എന്‍.ഐ.എക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ പഞ്ചാബിലെ മൊഹാലി വിചാരണകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷിച്ച എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍, ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യപാക്കറ്റുകള്‍, ഭീകരര്‍ ഉപയോഗിച്ച കാറിനു സമീപത്തുവച്ചു കണ്ടെത്തിയ നോട്ട്, വയര്‍ലസ് ഫോണ്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എട്ടുസുരക്ഷാ ഭടന്‍മാര്‍ മരിച്ചിരുന്നു. ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ കാര്‍ റാഞ്ചിയെടുത്ത ശേഷം അക്രമികള്‍ അതീവസുരക്ഷയുള്ള വ്യോമസേനാ കേന്ദ്രത്തിന്റെ കോംപൗണ്ടിലേക്കു ഇടിച്ചുകേറ്റിയാണ് ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  6 minutes ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  10 minutes ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  16 minutes ago
No Image

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ​ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  an hour ago
No Image

100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി

Cricket
  •  an hour ago
No Image

അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ

International
  •  an hour ago
No Image

ഓസ്‌ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

Cricket
  •  an hour ago
No Image

കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  an hour ago
No Image

ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം

Kuwait
  •  an hour ago
No Image

ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം; രാജ്യത്ത് അടച്ചു പൂട്ടിയത് 89,000-ലധികം സർക്കാർ സ്കൂളുകൾ; പഠനം ഉപേക്ഷിച്ചത് രണ്ട് കോടിയിലധികം കുട്ടികൾ

National
  •  2 hours ago