HOME
DETAILS

ഫൈസല്‍ വധക്കേസ് പ്രതിയുടെ വീട്ടിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

  
backup
December 22, 2016 | 8:00 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

തിരൂര്‍: ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയേറ്റവും വധഭീഷണിയും.

കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി സ്വദേശി അജീഷ് എന്ന ബാബു (30) വിന്റെ വീട്ടില്‍ ഇന്നു രാവിലെ 11 നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നു പരുക്കേറ്റ തിരൂര്‍ തുഞ്ചന്‍വിഷന്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ (23) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രാദേശിക ചാനല്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു.

ഇതിനിടെ 15 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് തടഞ്ഞ് മര്‍ദ്ദിക്കുകയും  ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാല്‍ വധിക്കുമെന്നും സ്ഥാപനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.


സംഭവ സമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന്‍ എന്നിവര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ അക്രമികളില്‍നിന്നും രക്ഷപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആര്‍.എസ്.എസ് ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഇന്ന് ) വൈകീട്ട് അഞ്ചിനു തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ റാലിയും ബഹുജനസംഗമവും നടത്തും.

മംഗലം പുല്ലൂണിയില്‍ മാസങ്ങള്‍ക്കു മുമ്പു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന തിരൂര്‍ വെട്ടം ചാനല്‍ കാമറാമാന്‍ സഫീര്‍ബാബു, തുഞ്ചന്‍വിഷന്‍ കാമറാമാന്‍ സുരേഷ് എന്നിവരെ സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടാല്‍ വീട്ടില്‍ കയറിവെട്ടുമെന്നായിരുന്നു അന്നു ഭീഷണിപ്പെടുത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  11 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  12 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  12 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  12 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  13 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  13 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  13 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  14 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  14 hours ago