HOME
DETAILS

ഫൈസല്‍ വധക്കേസ് പ്രതിയുടെ വീട്ടിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

  
backup
December 22, 2016 | 8:00 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

തിരൂര്‍: ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയേറ്റവും വധഭീഷണിയും.

കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി സ്വദേശി അജീഷ് എന്ന ബാബു (30) വിന്റെ വീട്ടില്‍ ഇന്നു രാവിലെ 11 നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നു പരുക്കേറ്റ തിരൂര്‍ തുഞ്ചന്‍വിഷന്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ (23) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രാദേശിക ചാനല്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു.

ഇതിനിടെ 15 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് തടഞ്ഞ് മര്‍ദ്ദിക്കുകയും  ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാല്‍ വധിക്കുമെന്നും സ്ഥാപനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.


സംഭവ സമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന്‍ എന്നിവര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ അക്രമികളില്‍നിന്നും രക്ഷപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആര്‍.എസ്.എസ് ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഇന്ന് ) വൈകീട്ട് അഞ്ചിനു തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ റാലിയും ബഹുജനസംഗമവും നടത്തും.

മംഗലം പുല്ലൂണിയില്‍ മാസങ്ങള്‍ക്കു മുമ്പു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന തിരൂര്‍ വെട്ടം ചാനല്‍ കാമറാമാന്‍ സഫീര്‍ബാബു, തുഞ്ചന്‍വിഷന്‍ കാമറാമാന്‍ സുരേഷ് എന്നിവരെ സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടാല്‍ വീട്ടില്‍ കയറിവെട്ടുമെന്നായിരുന്നു അന്നു ഭീഷണിപ്പെടുത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  6 days ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  6 days ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  6 days ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  6 days ago
No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  6 days ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  6 days ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  6 days ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 days ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  6 days ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  6 days ago