HOME
DETAILS

ഫൈസല്‍ വധക്കേസ് പ്രതിയുടെ വീട്ടിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

  
backup
December 22, 2016 | 8:00 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

തിരൂര്‍: ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയേറ്റവും വധഭീഷണിയും.

കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി സ്വദേശി അജീഷ് എന്ന ബാബു (30) വിന്റെ വീട്ടില്‍ ഇന്നു രാവിലെ 11 നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നു പരുക്കേറ്റ തിരൂര്‍ തുഞ്ചന്‍വിഷന്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ (23) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രാദേശിക ചാനല്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു.

ഇതിനിടെ 15 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് തടഞ്ഞ് മര്‍ദ്ദിക്കുകയും  ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാല്‍ വധിക്കുമെന്നും സ്ഥാപനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.


സംഭവ സമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന്‍ എന്നിവര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ അക്രമികളില്‍നിന്നും രക്ഷപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആര്‍.എസ്.എസ് ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഇന്ന് ) വൈകീട്ട് അഞ്ചിനു തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ റാലിയും ബഹുജനസംഗമവും നടത്തും.

മംഗലം പുല്ലൂണിയില്‍ മാസങ്ങള്‍ക്കു മുമ്പു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന തിരൂര്‍ വെട്ടം ചാനല്‍ കാമറാമാന്‍ സഫീര്‍ബാബു, തുഞ്ചന്‍വിഷന്‍ കാമറാമാന്‍ സുരേഷ് എന്നിവരെ സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടാല്‍ വീട്ടില്‍ കയറിവെട്ടുമെന്നായിരുന്നു അന്നു ഭീഷണിപ്പെടുത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  6 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  6 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  6 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  6 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  6 days ago