HOME
DETAILS

ഐ.പി.എല്‍: ഹൈദരാബാദ്- ബാംഗ്ലൂര്‍ ഫൈനല്‍

  
backup
May 27, 2016 | 6:49 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%82%e0%b4%97%e0%b5%8d

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നില്‍ക്കെ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഹൈദരാബാദ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ (93*) മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. 58 പന്ത് നേരിട്ട വാര്‍ണര്‍ 11 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി. ബിപുല്‍ ശര്‍മ(27*)മികച്ച പിന്തുണ നല്‍കി. അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ നമാന്‍ ഓജ(10) ബിപുല്‍ ശര്‍മ എന്നിവരെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വാര്‍ണര്‍. ശിഖര്‍ ധവാന്‍(0) ഹെന്റിക്‌സ്(11) യുവരാജ് സിങ്(8) ദീപക് ഹൂഡ(4) എന്നിവര്‍ നിരാശപ്പെടുത്തി. ഫൈനലില്‍ ബാംഗ്ലൂരാണ് ടീമിന് എതിരാളി.

ആരോണ്‍ ഫിഞ്ചി(50)ന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.ബൗളിങിന് അനുകൂലമായ ഡല്‍ഹിയിലെ പിച്ചില്‍ ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു. ഓപണര്‍ ഏകലവ്യ ദ്വിവേദി(5)യെ ഭുവനേശ്വര്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. അധികം വൈകാതെ തന്നെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന(1)യുടെ വിക്കറ്റും ടീമിന് നഷ്ടമായി. രണ്ടിന് 19 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ബ്രണ്ടന്‍ മക്കല്ലം(32) ദിനേഷ് കാര്‍ത്തിക്(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ അതിര്‍ത്തി കടന്നപ്പോള്‍ കാര്‍ത്തിക് 19 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക് റണ്ണൗട്ടായത് ടീമിനെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടും. കാര്‍ത്തിക്ക് പുറത്തായതിന് ശേഷം മക്കല്ലം, ഡ്വയ്ന്‍ സ്മിത്ത്(1) എന്നിവര്‍ക്ക് അധികം മുന്നേറാനായില്ല.
പക്ഷേ പോരാട്ടം തുടര്‍ന്ന ഫിഞ്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  14 days ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  14 days ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  14 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  14 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  14 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  14 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  14 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  14 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  14 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  14 days ago