HOME
DETAILS

ഐ.പി.എല്‍: ഹൈദരാബാദ്- ബാംഗ്ലൂര്‍ ഫൈനല്‍

  
backup
May 27, 2016 | 6:49 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%82%e0%b4%97%e0%b5%8d

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നില്‍ക്കെ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഹൈദരാബാദ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ (93*) മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. 58 പന്ത് നേരിട്ട വാര്‍ണര്‍ 11 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി. ബിപുല്‍ ശര്‍മ(27*)മികച്ച പിന്തുണ നല്‍കി. അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ നമാന്‍ ഓജ(10) ബിപുല്‍ ശര്‍മ എന്നിവരെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വാര്‍ണര്‍. ശിഖര്‍ ധവാന്‍(0) ഹെന്റിക്‌സ്(11) യുവരാജ് സിങ്(8) ദീപക് ഹൂഡ(4) എന്നിവര്‍ നിരാശപ്പെടുത്തി. ഫൈനലില്‍ ബാംഗ്ലൂരാണ് ടീമിന് എതിരാളി.

ആരോണ്‍ ഫിഞ്ചി(50)ന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.ബൗളിങിന് അനുകൂലമായ ഡല്‍ഹിയിലെ പിച്ചില്‍ ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു. ഓപണര്‍ ഏകലവ്യ ദ്വിവേദി(5)യെ ഭുവനേശ്വര്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. അധികം വൈകാതെ തന്നെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന(1)യുടെ വിക്കറ്റും ടീമിന് നഷ്ടമായി. രണ്ടിന് 19 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ബ്രണ്ടന്‍ മക്കല്ലം(32) ദിനേഷ് കാര്‍ത്തിക്(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ അതിര്‍ത്തി കടന്നപ്പോള്‍ കാര്‍ത്തിക് 19 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക് റണ്ണൗട്ടായത് ടീമിനെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടും. കാര്‍ത്തിക്ക് പുറത്തായതിന് ശേഷം മക്കല്ലം, ഡ്വയ്ന്‍ സ്മിത്ത്(1) എന്നിവര്‍ക്ക് അധികം മുന്നേറാനായില്ല.
പക്ഷേ പോരാട്ടം തുടര്‍ന്ന ഫിഞ്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.പി.എല്‍ വാതുവയ്പ്പ്: യു.പിയിൽ മൂന്നുപേർ പിടിയിൽ; മുഖ്യസൂത്രധാരനായ ബി.ജെ.പി നേതാവും മക്കളും ഒളിവില്‍

National
  •  3 days ago
No Image

ആശ്വാസമായി വേനൽമഴയും അധികവൈദ്യുതിയും; വൈദ്യുതി നിയന്ത്രണം കുറയുന്നു

Kerala
  •  3 days ago
No Image

ഇറാൻ, ലബനൻ, ഇറാഖ് യാത്രകൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി

uae
  •  3 days ago
No Image

മാധ്യമരംഗം അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിടുന്നു; മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157ാം സ്ഥാനത്ത്

International
  •  3 days ago
No Image

ആക്രമിച്ചാൽ യു.എസ് ദീർഘകാലം ഖേദിക്കും: ഇറാൻ

International
  •  3 days ago
No Image

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ അർദ്ധരാത്രിയിൽ നാടകീയ രംഗങ്ങൾ; ഇവിഎം സ്ട്രോങ് റൂം വിവാദത്തിൽ മമതയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  3 days ago
No Image

മദ്രസ അധ്യാപകന്റെ മരണം: കൊലപാതക ആരോപണത്തിൽ ഉറച്ച് കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് പലയിടത്തും വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു

Kerala
  •  3 days ago
No Image

കാസർകോട് പൊലിസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

Kerala
  •  4 days ago