HOME
DETAILS

ഐ.പി.എല്‍: ഹൈദരാബാദ്- ബാംഗ്ലൂര്‍ ഫൈനല്‍

  
backup
May 27, 2016 | 6:49 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%82%e0%b4%97%e0%b5%8d

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നില്‍ക്കെ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഹൈദരാബാദ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ (93*) മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. 58 പന്ത് നേരിട്ട വാര്‍ണര്‍ 11 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി. ബിപുല്‍ ശര്‍മ(27*)മികച്ച പിന്തുണ നല്‍കി. അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ നമാന്‍ ഓജ(10) ബിപുല്‍ ശര്‍മ എന്നിവരെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വാര്‍ണര്‍. ശിഖര്‍ ധവാന്‍(0) ഹെന്റിക്‌സ്(11) യുവരാജ് സിങ്(8) ദീപക് ഹൂഡ(4) എന്നിവര്‍ നിരാശപ്പെടുത്തി. ഫൈനലില്‍ ബാംഗ്ലൂരാണ് ടീമിന് എതിരാളി.

ആരോണ്‍ ഫിഞ്ചി(50)ന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.ബൗളിങിന് അനുകൂലമായ ഡല്‍ഹിയിലെ പിച്ചില്‍ ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു. ഓപണര്‍ ഏകലവ്യ ദ്വിവേദി(5)യെ ഭുവനേശ്വര്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. അധികം വൈകാതെ തന്നെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന(1)യുടെ വിക്കറ്റും ടീമിന് നഷ്ടമായി. രണ്ടിന് 19 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ബ്രണ്ടന്‍ മക്കല്ലം(32) ദിനേഷ് കാര്‍ത്തിക്(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ അതിര്‍ത്തി കടന്നപ്പോള്‍ കാര്‍ത്തിക് 19 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക് റണ്ണൗട്ടായത് ടീമിനെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടും. കാര്‍ത്തിക്ക് പുറത്തായതിന് ശേഷം മക്കല്ലം, ഡ്വയ്ന്‍ സ്മിത്ത്(1) എന്നിവര്‍ക്ക് അധികം മുന്നേറാനായില്ല.
പക്ഷേ പോരാട്ടം തുടര്‍ന്ന ഫിഞ്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  7 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  7 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  7 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  7 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  7 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  7 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  7 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  7 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  7 days ago