HOME
DETAILS

ഫലം കാണാതെ അക്കാദമി സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍

  
backup
February 04, 2017 | 8:15 AM

%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4

പേരൂര്‍ക്കട: ലോ അക്കാദമി സമരം ഒരു മാസത്തോടടുക്കുമ്പോള്‍ സമരം ഫലം കാണാതെ പിന്മാറില്ലെന്നുറച്ച് വിദ്യാര്‍ഥി സംഘടനകള്‍. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമരം നടത്തുന്ന നേതാക്കളും പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ മറ്റൊരു ഉപാധിക്കും കീഴടങ്ങില്ലെന്ന് ഉറച്ച നിലപാടിലാണ്. കോണ്‍ഗ്രസിന്റെ കെ. മുരളീധരന്റെയും ബി.ജെ.പിയുടെ വി.വി രാജേഷിന്റേയും സമരപന്തലുകള്‍ സജീവമാണ്. മുരളീധരന് പിന്തുണയുമായി പാര്‍ട്ടിയുടെ മൂന്ന് പ്രധാന നേതാക്കളും സമരപന്തലിലെത്തി. വി.എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് സമരപന്തലിലെത്തി മുരളിയുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കിയത്.
ധര്‍മ്മസമരം വിജയിക്കുവാന്‍ എല്ലാവിധ ആശംസകള്‍ നേരുന്നതായി സുധീരനും സമരംഅവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയും പ്രസ്താവിച്ചു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തകരും മുരളിയെ കാണാനെത്തി.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരവേദിയില്‍ സജീവമായിരുന്നു. വി.വി രാജേഷിന്റെ ആരോഗ്യനില മനസ്സിലാക്കിയ ശേഷം സമരം മുന്നോട്ടുകൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് കുമ്മനം മടങ്ങിയത്. കണ്ണൂരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു.സമരസമിതി കണ്‍വീനര്‍ സി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരം വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. ഇതിനിടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ഇന്നു വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വച്ചിരിക്കുന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്.
ഇതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകനും എസ്.എ.പി ക്യാമ്പിലെ പൊലിസുകാരനും തമ്മിലടിച്ചത് പ്രശ്‌നങ്ങളുണ്ടാക്കി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന ഉറച്ച നിലപാടിലാണ് മാനേജ്‌മെന്റ്. ക്ലാസുകള്‍ തുടങ്ങുന്ന പക്ഷം ഹാജരായിരിക്കുമെന്ന് എസ്.എഫ്.ഐയും അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  21 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  21 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  21 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  21 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  21 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  21 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  21 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  21 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  21 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  21 days ago