HOME
DETAILS

വരുന്നു... വൈപ്പിനില്‍ ബീച്ച് സര്‍ക്യൂട്ട്

  
backup
February 06, 2017 | 9:38 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%80%e0%b4%9a-2

 

വൈപ്പിന്‍: നിയോജകമണ്ഡലത്തിലെ ഒമ്പത് ബീച്ചുകള്‍ കോര്‍ത്തിണക്കി ബീച്ച് സര്‍ക്യൂട്ട് ഉണ്ടാക്കാന്‍ തീരുമാനം. പുതുവൈപ്പ്, ചാപ്പ, ഞാറക്കല്‍, നായരമ്പലം, ചാത്തനാട്, കുഴുപ്പിള്ളി, രക്തേശ്വരി, ചെറായി, മുനമ്പം ബീച്ചുകളെ കോര്‍ത്തിണക്കിയാണ് സര്‍ക്യൂട്ട് സൃഷ്ടിക്കുക. പ്രൊഫ. കെ.വി. തോമസ് എം.പിയുടെ അധ്യക്ഷതയില്‍ ചെറായിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അവധി ദിവസങ്ങളില്‍ ചെറായി, കുഴുപ്പിള്ളി ബീച്ചുകളില്‍ വന്‍തിരക്കാണ് ഇപ്പോഴുള്ളത്. ഇത് മറ്റ് ബീച്ചുകളിലേക്കും വികേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബീച്ച് സര്‍ക്യൂട്ട് രൂപീകരിക്കുന്നത്.യോഗത്തില്‍ എസ്.ശര്‍മ എം.എല്‍.എ, ഡി.ടി.പി.സി സെക്രട്ടറിയും ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുമായ എസ്.സുഹാസ്,പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ്, മുസിരിസ് സ്‌പെഷ്യല്‍ ഓഫിസര്‍ കെ.എസ്.ഷൈന്‍, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചെറായി ബീച്ചിലെ കടല്‍ഭിത്തി പുനഃനിര്‍മിക്കുന്നതിന് 55 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ബീച്ചില്‍ റിഫ്രഷ്‌മെന്റ് കം ടോയ്‌ലെറ്റ് സെന്റര്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി.
ബീച്ചുകളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ്, ജല അതോറിറ്റി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കും.
ചെറായി ബീച്ചിനെ മാതൃബീച്ചായി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സര്‍ക്യൂട്ടിന്റെ ഭാഗമായി വികസിപ്പിക്കുന്ന ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കും. അവധിദിവസങ്ങളില്‍ ബീച്ചില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ദ്വീപിലെ വിവിധ ദേവാലയങ്ങള്‍ കോര്‍ത്തിണക്കി പില്‍ഗ്രിം ടൂറിസം വികസിപ്പിക്കാനും പദ്ധതി തയാറാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  4 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  4 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  4 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  4 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  4 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  4 days ago