HOME
DETAILS

വരുന്നു... വൈപ്പിനില്‍ ബീച്ച് സര്‍ക്യൂട്ട്

  
backup
February 06, 2017 | 9:38 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%80%e0%b4%9a-2

 

വൈപ്പിന്‍: നിയോജകമണ്ഡലത്തിലെ ഒമ്പത് ബീച്ചുകള്‍ കോര്‍ത്തിണക്കി ബീച്ച് സര്‍ക്യൂട്ട് ഉണ്ടാക്കാന്‍ തീരുമാനം. പുതുവൈപ്പ്, ചാപ്പ, ഞാറക്കല്‍, നായരമ്പലം, ചാത്തനാട്, കുഴുപ്പിള്ളി, രക്തേശ്വരി, ചെറായി, മുനമ്പം ബീച്ചുകളെ കോര്‍ത്തിണക്കിയാണ് സര്‍ക്യൂട്ട് സൃഷ്ടിക്കുക. പ്രൊഫ. കെ.വി. തോമസ് എം.പിയുടെ അധ്യക്ഷതയില്‍ ചെറായിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അവധി ദിവസങ്ങളില്‍ ചെറായി, കുഴുപ്പിള്ളി ബീച്ചുകളില്‍ വന്‍തിരക്കാണ് ഇപ്പോഴുള്ളത്. ഇത് മറ്റ് ബീച്ചുകളിലേക്കും വികേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബീച്ച് സര്‍ക്യൂട്ട് രൂപീകരിക്കുന്നത്.യോഗത്തില്‍ എസ്.ശര്‍മ എം.എല്‍.എ, ഡി.ടി.പി.സി സെക്രട്ടറിയും ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുമായ എസ്.സുഹാസ്,പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ്, മുസിരിസ് സ്‌പെഷ്യല്‍ ഓഫിസര്‍ കെ.എസ്.ഷൈന്‍, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചെറായി ബീച്ചിലെ കടല്‍ഭിത്തി പുനഃനിര്‍മിക്കുന്നതിന് 55 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ബീച്ചില്‍ റിഫ്രഷ്‌മെന്റ് കം ടോയ്‌ലെറ്റ് സെന്റര്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി.
ബീച്ചുകളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ്, ജല അതോറിറ്റി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കും.
ചെറായി ബീച്ചിനെ മാതൃബീച്ചായി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സര്‍ക്യൂട്ടിന്റെ ഭാഗമായി വികസിപ്പിക്കുന്ന ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കും. അവധിദിവസങ്ങളില്‍ ബീച്ചില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ദ്വീപിലെ വിവിധ ദേവാലയങ്ങള്‍ കോര്‍ത്തിണക്കി പില്‍ഗ്രിം ടൂറിസം വികസിപ്പിക്കാനും പദ്ധതി തയാറാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  15 days ago
No Image

വീട്ട് മുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  15 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  15 days ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  15 days ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  15 days ago
No Image

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍ 

Kerala
  •  15 days ago
No Image

ബഹ്‌റൈനിൽ കനത്ത മഴയും ഇടിമിന്നലും; മനാമയിൽ ജനജീവിതം തടസ്സപ്പെട്ടു, ജാഗ്രതാ നിർദ്ദേശം

bahrain
  •  15 days ago
No Image

പഠിപ്പിക്കുന്നതിനിടെ പ്രണയാഭ്യർത്ഥന; മെഡിക്കൽ കോളേജ് പ്രൊഫസറെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി; പിന്നാലെ ക്യാമ്പസിൽ കൂട്ടത്തല്ല്

National
  •  15 days ago
No Image

ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കബീർ കൊണ്ടോട്ടി അന്തരിച്ചു

Saudi-arabia
  •  15 days ago
No Image

യുഎഇയിൽ മഴയത്ത് വാദിയിൽ ഇറങ്ങിയാൽ 2,000 ദിർഹം പിഴ; നിയമം ലംഘിച്ചാൽ വാഹനം കണ്ടുകെട്ടും

uae
  •  15 days ago