HOME
DETAILS

കിഴക്കന്‍ ഗൂഥയിലെ വിമതസംഘം യു.എന്നുമായി അനുരഞ്ജന ചര്‍ച്ചയില്‍

  
backup
March 19, 2018 | 1:30 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%82%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%b8%e0%b4%82


യുനൈറ്റഡ് നാഷന്‍സ്: സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയ കിഴക്കന്‍ ഗൂഥയിലെ വിമതസംഘം ഐക്യരാഷ്ട്രസഭയുമായി അനുരഞ്ജന ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം, സന്നദ്ധ സംഘങ്ങളുടെ അടിയന്തര സഹായ വിതരണം, വൈദ്യപരിചരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എന്‍ ദൗത്യസംഘവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മേഖലയിലെ പ്രധാന വിമതസംഘമായ ഫൈലാഖുറഹ്മാന്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിവിലിയന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനായി യു.എന്‍ സംഘവുമായുള്ള ചര്‍ച്ച ഗൗരവതരമായി പുരോഗമിക്കുകയാണെന്ന് ഫൈലാഖ് വക്താവ് വാഇല്‍ അല്‍വാന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുക, നാട്ടുകാര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുക, ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തരമായ വൈദ്യപരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇവിടെനിന്ന് നാടുവിടുന്നതിനെ കുറിച്ചോ ഒഴിപ്പിക്കലിനെ കുറിച്ചോ ചര്‍ച്ച നടക്കുന്നില്ലെന്നും വാഇല്‍ അറിയിച്ചു.
ദമസ്‌കസിനടുത്തെ പ്രതിപക്ഷ കക്ഷികളായ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂഥയുടെ ഏറിയ ഭാഗവും മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. നഗരത്തെ പുറത്തുനിന്ന് സിറിയന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. സിറിയന്‍-റഷ്യന്‍ സംയുക്ത സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരക്കണക്കിനു നാട്ടുകാരാണു കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ഞൂറിലേറെ കുട്ടികളും ഉള്‍പ്പെടും. ലക്ഷക്കണക്കിനു നാട്ടുകാര്‍ മേഖലയില്‍നിന്നു മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 20,000ത്തിലേറെ പേര്‍ നാടുവിട്ടതായി യു.എന്നിന്റെ കോഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫേഴ്‌സ് ഓഫിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  2 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  2 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  2 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  2 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  2 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  2 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  2 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  2 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  2 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  2 days ago