HOME
DETAILS

വനിതാ കമ്മീഷന്‍ അദാലത്തില്‍ 28 പരാതികള്‍ പരിഹരിച്ചു

  
backup
March 22, 2018 | 4:18 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കോട്ടയം : വനിത കമ്മീഷന്‍ അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ആകെ 92 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ പരിഹരിച്ചു. 16 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. അടുത്ത അദാലത്തില്‍ 48 പരാതികള്‍ വീണ്ടും പരിഗണിക്കും. കമ്മീഷന്‍ മെമ്പര്‍ ഇ.എം.രാധ അദാലത്തിന് നേതൃത്വം നല്‍കി.
സ്വത്തുതര്‍ക്കം, വഴിത്തര്‍ക്കം പോലുളള കേസുകള്‍ കമ്മീഷന് മുന്‍പിലെത്തുന്നത് കൂടി വരുന്നതായി കമ്മീഷനംഗം ഇ.എം.രാധ പറഞ്ഞു. ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്നും ഇതിലൂടെ ഇത്തരം കേസുകള്‍ കുറയ്ക്കാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏപ്രിലോടു കൂടി കുടുംബശ്രീയുടെയും ബാലാവകാശകമ്മീഷന്റെയും സഹകരണത്തോടെ വനിതാ കമ്മീഷന്റെ നിരീക്ഷണത്തില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം.
ജില്ലയില്‍ നടത്തിയ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് വിജയകരമായിരുന്നുവെന്നും വിവാഹാനന്തര കൗണ്‍സിലിംഗും കമ്മീഷന്റെ പരിഗണനയില്‍ സജീവമായുണ്ടെന്നും ഇതിനായുളള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നതായും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ സൈബര്‍ ചതിക്കുഴികളില്‍ പെടുന്ന കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ സൈബര്‍ വിഷയങ്ങളില്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്ക് മെയ് മാസത്തോടെ തുടക്കമിടുമെന്നും അവര്‍ പറഞ്ഞു.ജില്ലയില്‍ ഇപ്പോള്‍ കൂടുതലായി ലഭിക്കുന്ന പരാതികള്‍ സ്വത്ത് വഴി തര്‍ക്കങ്ങളുടേതാണെന്ന് ഇ.എം.രാധ പറഞ്ഞു. വിദ്യാസമ്പന്നയും സാമ്പത്തികമായി നല്ല നിലയില്‍ ജീവിക്കുന്നതുമായ ഏറ്റുമാനൂര്‍ സ്വദേശിനിയുടെ പ്രശ്‌നം ബന്ധുക്കളുമായുളള മാനസിക പ്രശ്‌നങ്ങള്‍ മൂലം പിതാവിനും കുടുംബത്തിനും എതിരെ പരാതി നല്‍കേണ്ട അവസ്ഥയെത്തി എന്നതായിരുന്നു.
മാനസികരോഗിയായ ഭര്‍ത്താവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൂടിയായപ്പോള്‍ ആത്മഹത്യയുടെ വക്കിലെത്തിയ ഇവര്‍ക്ക് കൗണ്‍സിലിംഗിനുളള സാഹചര്യമൊരുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
ഗാര്‍ഹിക പീഡനം നേരിടുമ്പോഴും വിവാഹ ബന്ധം ഒഴിയാനോ ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനോ യുവതി തയ്യാറല്ലെന്നും ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ പരാതികള്‍ കൂടി വരുന്നതായും കേസ് പരാമര്‍ശിച്ചുകൊണ്ട് ഇ. എം. രാധ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലുളള സ്ഥലം പഞ്ചായത്ത് അനധികൃതമായി പൊതുവഴിക്കായി ഏറ്റെടുത്തു എന്ന പരാതിയുമായാണ് കുമരകം സ്വദേശിനിയായ ഡോക്ടറെത്തിയത്. രേഖാമൂലം ആവശ്യപ്പെടാതെ സ്ഥലം ഏറ്റെടുത്തിട്ടും പോലീസ് റിപ്പോര്‍ട്ട് പരാതിക്കാരിക്ക് എതിരായ സാഹചര്യത്തിലാണ് കമ്മീഷനെ സമീപിച്ചത്.
വിഷയത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എംപ്ലോയ്‌മെന്റ് വഴി തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക നിയമനം ലഭിച്ച ഈരാറ്റുപേട്ട സ്വദേശിനിക്ക് തന്റെ നിയമനം സ്ഥിരപ്പെടുത്തി തന്നിരുന്നുവെന്നും പിന്നീട് പിരിച്ചുവിട്ടുവെന്നുമായിരുന്നു പരാതി. വീണ്ടും നിയമിക്കുവാന്‍ കമ്മീഷന്‍ ഇടപെടണമെന്ന പരാതിക്കാരിയുടെ ആവശ്യത്തില്‍ നിജസ്ഥിതി അറിയാന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കമ്മീഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി ജി സേതുലക്ഷ്മി, എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. കമ്മീഷന്റെ അടുത്ത അദാലത്ത് ഏപ്രില്‍ ആദ്യവാരം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a month ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a month ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  a month ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  a month ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  a month ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  a month ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a month ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  a month ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  a month ago