HOME
DETAILS

പദ്ധതി പ്രഖ്യാപനം പാതിവഴിയില്‍: വില്ലേജ് ഓഫിസുകള്‍ അത്ര 'സ്മാര്‍ട്ട്' അല്ല

  
backup
April 24 2018 | 08:04 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4

 

 


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 'സ്മാര്‍ട്ട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏഴ് വില്ലേജ് ഓഫിസുകളിലും സ്ഥിതി പഴയപടി. 2013-14 വര്‍ഷത്തിലാണ് ഒന്നാംഘട്ട സ്മാര്‍ട്ട് പദ്ധതിക്ക് സംസ്ഥാന റവന്യു വകുപ്പ് തുടക്കംകുറിച്ചത്. കൂത്തുപറമ്പ് വില്ലേജ് ഓഫിസായിരുന്നു ആദ്യഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2014-15 വര്‍ഷം രണ്ടാംഘട്ട പദ്ധതിയില്‍ പെരിങ്ങളവും ഉദയഗിരിയും തൃപ്പങ്ങോട്ടൂരും ഉള്‍പ്പെടുത്തി. 2017-18 വര്‍ഷം ആരംഭിച്ച അഞ്ചാംഘട്ട പദ്ധതിയില്‍ ചൊക്ലി, നടുവില്‍, ഉദയഗിരി വില്ലേജ് ഓഫിസുകളും ഉള്‍പ്പെട്ടു. എന്നാല്‍ മിക്ക ഓഫിസുകളിലും പദ്ധതി പേരിനു പോലും നടപ്പായിട്ടില്ല. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിര്‍മാണം എന്നതു തന്നെ ഇഴയുകയാണ്.
വേഗത, ആധുനികത, ദൃഢത, ഉത്തരവാദിത്വം, സുതാര്യത തുടങ്ങിയ കാര്യങ്ങളാണ് സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം, ഫ്രണ്ട് ഓഫിസ് മാതൃകയില്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് ഡെസ്‌ക് എന്നിവയാണ് പ്രത്യേകത. അക്ഷയ സെന്ററുകളിലും വില്ലേജ് ഓഫിസുകളിലും കയറി ഇറങ്ങാതെ എല്ലാ സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
സംസ്ഥാനത്ത് 80 വില്ലേജ് ഓഫിസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ നിരവധി വില്ലേജ് ഓഫിസുകളില്‍ ഇന്നും കുടിവെള്ള സംവിധാനമോ ശൗചാലയമോ ഇല്ല. സ്വന്തമായി കെട്ടിടമില്ലാത്ത ഓഫിസുകളും ജില്ലയിലുണ്ട്.
ജില്ലയിലെ 65 വില്ലേജ് ഓഫിസുകള്‍ക്ക് കുടിവെള്ള സംവിധാനം എര്‍പ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ജില്ലയില്‍ വാഹന സൗകര്യം കുറഞ്ഞ വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനും നടപടിയുണ്ട്. അഞ്ച് ക്വാര്‍ട്ടേഴ്‌സുകളാണ് ജില്ലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  10 minutes ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  37 minutes ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  an hour ago
No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

Kerala
  •  2 hours ago
No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  3 hours ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  3 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  3 hours ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  3 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  3 hours ago