HOME
DETAILS

പദ്ധതി പ്രഖ്യാപനം പാതിവഴിയില്‍: വില്ലേജ് ഓഫിസുകള്‍ അത്ര 'സ്മാര്‍ട്ട്' അല്ല

  
backup
April 24, 2018 | 8:18 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4

 

 


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 'സ്മാര്‍ട്ട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏഴ് വില്ലേജ് ഓഫിസുകളിലും സ്ഥിതി പഴയപടി. 2013-14 വര്‍ഷത്തിലാണ് ഒന്നാംഘട്ട സ്മാര്‍ട്ട് പദ്ധതിക്ക് സംസ്ഥാന റവന്യു വകുപ്പ് തുടക്കംകുറിച്ചത്. കൂത്തുപറമ്പ് വില്ലേജ് ഓഫിസായിരുന്നു ആദ്യഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2014-15 വര്‍ഷം രണ്ടാംഘട്ട പദ്ധതിയില്‍ പെരിങ്ങളവും ഉദയഗിരിയും തൃപ്പങ്ങോട്ടൂരും ഉള്‍പ്പെടുത്തി. 2017-18 വര്‍ഷം ആരംഭിച്ച അഞ്ചാംഘട്ട പദ്ധതിയില്‍ ചൊക്ലി, നടുവില്‍, ഉദയഗിരി വില്ലേജ് ഓഫിസുകളും ഉള്‍പ്പെട്ടു. എന്നാല്‍ മിക്ക ഓഫിസുകളിലും പദ്ധതി പേരിനു പോലും നടപ്പായിട്ടില്ല. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിര്‍മാണം എന്നതു തന്നെ ഇഴയുകയാണ്.
വേഗത, ആധുനികത, ദൃഢത, ഉത്തരവാദിത്വം, സുതാര്യത തുടങ്ങിയ കാര്യങ്ങളാണ് സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം, ഫ്രണ്ട് ഓഫിസ് മാതൃകയില്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് ഡെസ്‌ക് എന്നിവയാണ് പ്രത്യേകത. അക്ഷയ സെന്ററുകളിലും വില്ലേജ് ഓഫിസുകളിലും കയറി ഇറങ്ങാതെ എല്ലാ സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
സംസ്ഥാനത്ത് 80 വില്ലേജ് ഓഫിസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ നിരവധി വില്ലേജ് ഓഫിസുകളില്‍ ഇന്നും കുടിവെള്ള സംവിധാനമോ ശൗചാലയമോ ഇല്ല. സ്വന്തമായി കെട്ടിടമില്ലാത്ത ഓഫിസുകളും ജില്ലയിലുണ്ട്.
ജില്ലയിലെ 65 വില്ലേജ് ഓഫിസുകള്‍ക്ക് കുടിവെള്ള സംവിധാനം എര്‍പ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ജില്ലയില്‍ വാഹന സൗകര്യം കുറഞ്ഞ വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനും നടപടിയുണ്ട്. അഞ്ച് ക്വാര്‍ട്ടേഴ്‌സുകളാണ് ജില്ലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  3 hours ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  3 hours ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  4 hours ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  4 hours ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  4 hours ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  4 hours ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  5 hours ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  5 hours ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  5 hours ago