സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്.
സൂര്യവൻഷിയുടെ വെടിക്കെട്ട്
തുടക്കം മുതൽ അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിച്ച വൈഭവ് സൂര്യവൻഷി വെറും 24 പന്തിൽ അർധസെഞ്ചുറി തികച്ചു. 33 പന്തില്‍ 68 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 9 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. നിലവിൽ 42 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും 34 റണ്‍സോടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും ക്രീസിലുണ്ട്. വൈഭവിനും ആരോണിനും അഫ്ഗാൻ ഫീൽഡർമാർ നൽകിയ ജീവൻദാനം ഇന്ത്യക്ക് തുണയായി.
അഫ്ഗാനിസ്ഥാന് ഇരട്ട സെഞ്ചുറി കരുത്ത്
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 310 റണ്‍സെടുത്തത്. ഫൈസല്‍ ഷിനോസദ (93 പന്തിൽ 110), ഉസൈറുള്ള നിയാസി (86 പന്തിൽ 101*) എന്നിവരുടെ സെഞ്ചുറികളാണ് അഫ്ഗാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ സംഗ്രഹം:
അഫ്ഗാനിസ്ഥാൻ: 310/4 (50 ഓവർ) - ഫൈസൽ (110), ഉസൈറുള്ള (101*).
ഇന്ത്യ (നിലവിൽ): 149/1 (18.1 ഓവർ) - വൈഭവ് (68), ആരോൺ (42*).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."