HOME
DETAILS

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

  
Web Desk
February 04, 2026 | 4:43 PM

drunk driving license suspension could last up to two years 3305 people lose their licenses

ഒറ്റപ്പാലം: സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ മോട്ടോർ വാഹനവകുപ്പും പൊലിസും നടപടി കടുപ്പിക്കുന്നു. കഴിഞ്ഞ വർഷം ലൈസൻസ് നഷ്ടമായവരിൽ ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ചവരാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നത് വലിയ സുരക്ഷാഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,305 പേരുടെ ലൈസൻസാണ് മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് താത്കാലികമായി റദ്ദാക്കിയത്. വിവരാവകാശ രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന ആകെ ലൈസൻസ് റദ്ദാക്കലുകളിൽ 37 ശതമാനവും ഈ ഒറ്റ കാരണത്താലാണ് സംഭവിച്ചിരിക്കുന്നത്. ഇത് ബോധവൽക്കരണ പരിപാടികൾക്കിടയിലും നിയമലംഘനം തുടരുന്നതിന്റെ സൂചനയാണ്.

മദ്യപിച്ചുള്ള ഡ്രൈവിംഗ് കഴിഞ്ഞാൽ ലൈസൻസ് നഷ്ടപ്പെടാൻ കാരണമായ രണ്ടാമത്തെ പ്രധാന ഘടകം വാഹനാപകട മരണങ്ങളാണ്. മരണത്തിന് കാരണക്കാരായ 558 ഡ്രൈവർമാരുടെ ലൈസൻസാണ് സെപ്റ്റംബർ വരെ സസ്പെൻഡ് ചെയ്തത്. അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമങ്ങളിലെ അവഗണനയും നിരപരാധികളുടെ ജീവനെടുക്കുന്ന സാഹചര്യം ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്.

അമിതവേഗതയാണ് ലൈസൻസ് നഷ്ടപ്പെടാൻ കാരണമായ മറ്റൊരു പ്രമുഖ നിയമലംഘനം. 155 പേരുടെ ലൈസൻസാണ് ഈ കാലയളവിൽ അമിതവേഗതയെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. ക്യാമറ നിരീക്ഷണങ്ങളും ഇന്റർസെപ്റ്റർ വാഹനങ്ങളും വഴി ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ എളുപ്പമായിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം ഇന്നും കുറഞ്ഞിട്ടില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞ വർഷം 90 പേർക്ക് മൊബൈൽ ഉപയോഗിച്ചുകൊണ്ട് ഡ്രൈവിംഗ് നടത്തിയതിന് ലൈസൻസ് നഷ്ടമായി. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്നത് വലിയ അപകടങ്ങൾക്ക് വഴിമാറുന്നതിനാലാണ് ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നത്.

ചരക്ക് വാഹനങ്ങളിലെ നിയമലംഘനങ്ങളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിക്കൊണ്ട് സർവീസ് നടത്തിയ 59 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അമിതഭാരം കയറ്റുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും റോഡുകൾ തകരാനും കാരണമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് ആറുമാസം മുതൽ രണ്ടുവർഷം വരെയാണ് ലൈസൻസ് താത്കാലികമായി റദ്ദാക്കുന്നത്. ഈ കാലയളവിൽ ഡ്രൈവിംഗ് തുടരുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കി വലിയ പിഴയും ശിക്ഷയും ഈടാക്കും. ലൈസൻസ് സസ്പെൻഷന് ശേഷം എടപ്പാൾ ഐഡിടിആറിൽ ഉൾപ്പെടെയുള്ള പരിശീലന കേന്ദ്രങ്ങളിൽ പുനർബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കേണ്ടതായും വരും.

കഴിഞ്ഞ ആറുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ നിയമലംഘനങ്ങളുടെ വ്യാപ്തി വ്യക്തമാകും. വിവിധ ട്രാഫിക് ലംഘനങ്ങൾക്കായി 59,477 പേരുടെ ലൈസൻസാണ് ആറുവർഷത്തിനിടെ റദ്ദാക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രതിവർഷം പതിനായിരത്തിന് മുകളിൽ തുടരുകയാണെന്നത് ആശങ്കയുണ്ടാക്കുന്നു.

2025-ൽ സെപ്റ്റംബർ വരെ മാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടമായിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ കൂടി ലഭ്യമാകുന്നതോടെ ഈ വർഷത്തെ ശിക്ഷാ നടപടികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പരിശോധനകൾ വിപുലീകരിക്കുന്നത് നിയമലംഘനങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്രൈവർമാർ സ്വയം അച്ചടക്കം പാലിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന. പിഴ ഈടാക്കുന്നതിലുപരി, ജീവഹാനി ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വരുന്ന മാസങ്ങളിൽ രാത്രികാല പരിശോധനകളും ലഹരിമരുന്ന് പരിശോധനകളും ഉൾപ്പെടെ കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം.

 

 

 

The kerala motor vehicle department and police have intensified action against traffic violators, with drunk driving emerging as the primary cause for license cancellations. according to recent data, 3,305 licenses were suspended by september 2025 specifically for driving under the influence, accounting for 37% of total cancellations. offenders face suspensions ranging from six months to two years and are required to attend mandatory retraining classes. other major reasons for losing licenses include fatal accidents, over-speeding, mobile phone usage while driving, and overloading goods vehicles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  4 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  4 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  4 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  5 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  5 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago