HOME
DETAILS

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് വന്യമൃഗങ്ങളുടെ ആശ്വാസ കേന്ദ്രം

  
backup
March 21, 2017 | 4:53 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b2


കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്‍പം മുന്നോട്ട് പോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും അതിന് തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു ബില്‍ഡിങും കാണാം. സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാനും സാധിക്കില്ല.
എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുന്നതും മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നതുമായ നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനവും ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സെന്ററില്‍ വി.വി.ഐ.പികളായ നിരവധി രോഗികളാണ് എത്തിയത്. ഒരു കടലാമ, ഒരു പറക്കും അണ്ണാന്‍, ഒരു ആനക്കുട്ടി, ഒരു പുള്ളിമാന്‍. ഇവയെല്ലാം അപകടത്തില്‍പ്പെട്ടാണ് സെന്ററിലെത്തിയത്. ഇവയില്‍ സുഖം പ്രാപിച്ച കടലാമയെ കൊണ്ടുവന്നവരായ കോഴിക്കോട് കൊളിപ്പാലം ബീച്ചിലെ 'തീരം' പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ച് കൊണ്ടുപോയി. ആനക്കുട്ടി സെന്ററില്‍ സുഖം പ്രാപിച്ച് വരുന്നു. മാനിനെ അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്‍കി വിട്ടയച്ചു. എന്നാല്‍ പറക്കും അണ്ണാന്‍ ചികിത്സ പാതിവഴിയിലാക്കി മരണത്തിന് കീഴടങ്ങി. ഇത് സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദുഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന പരിചരണം. ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാവും പകലെന്നുമില്ലാതെയാണ് സെന്ററിലെ ഡോക്ടര്‍ ജോജു ജോണ്‍സനും ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിക്കുന്നത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇവര്‍ ചികിത്സ നടത്തുന്നത്. ഇവരുടെ പ്രയത്‌നത്തിന് ഫലവുമുണ്ടായി. എഴുനേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതെ അവശനായിരുന്ന കുട്ടിയാന എഴുനേറ്റ് നില്‍ക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടും പ്രതികരിക്കാന്‍ തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. മുന്‍കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിലയില്‍ വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന്‍ മരുന്നുകളോട് പൂര്‍ണമായി പ്രതികരിച്ച് തുടങ്ങുന്നതിനിടെയാണ് മരണപ്പെട്ടത്. മലബാര്‍ വന്യജീവി സങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോ ഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. മതിലില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ നിലയിലായ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്. മയക്കിയതിന് ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്‍കി വിട്ടയക്കുകയായിരുന്നു. സഹജീവികള്‍ക്ക് സാന്ത്വനവും പരിചരണവുമേകി മനുഷ്യത്വത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.

 

[caption id="attachment_273979" align="alignnone" width="659"]പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍  പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍[/caption] [caption id="attachment_273980" align="alignnone" width="453"]കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  a month ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  a month ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  a month ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  a month ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  a month ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  a month ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  a month ago
No Image

വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  a month ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago