HOME
DETAILS

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് വന്യമൃഗങ്ങളുടെ ആശ്വാസ കേന്ദ്രം

  
backup
March 21, 2017 | 4:53 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b2


കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്‍പം മുന്നോട്ട് പോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും അതിന് തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു ബില്‍ഡിങും കാണാം. സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാനും സാധിക്കില്ല.
എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുന്നതും മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നതുമായ നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനവും ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സെന്ററില്‍ വി.വി.ഐ.പികളായ നിരവധി രോഗികളാണ് എത്തിയത്. ഒരു കടലാമ, ഒരു പറക്കും അണ്ണാന്‍, ഒരു ആനക്കുട്ടി, ഒരു പുള്ളിമാന്‍. ഇവയെല്ലാം അപകടത്തില്‍പ്പെട്ടാണ് സെന്ററിലെത്തിയത്. ഇവയില്‍ സുഖം പ്രാപിച്ച കടലാമയെ കൊണ്ടുവന്നവരായ കോഴിക്കോട് കൊളിപ്പാലം ബീച്ചിലെ 'തീരം' പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ച് കൊണ്ടുപോയി. ആനക്കുട്ടി സെന്ററില്‍ സുഖം പ്രാപിച്ച് വരുന്നു. മാനിനെ അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്‍കി വിട്ടയച്ചു. എന്നാല്‍ പറക്കും അണ്ണാന്‍ ചികിത്സ പാതിവഴിയിലാക്കി മരണത്തിന് കീഴടങ്ങി. ഇത് സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദുഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന പരിചരണം. ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാവും പകലെന്നുമില്ലാതെയാണ് സെന്ററിലെ ഡോക്ടര്‍ ജോജു ജോണ്‍സനും ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിക്കുന്നത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇവര്‍ ചികിത്സ നടത്തുന്നത്. ഇവരുടെ പ്രയത്‌നത്തിന് ഫലവുമുണ്ടായി. എഴുനേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതെ അവശനായിരുന്ന കുട്ടിയാന എഴുനേറ്റ് നില്‍ക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടും പ്രതികരിക്കാന്‍ തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. മുന്‍കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിലയില്‍ വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന്‍ മരുന്നുകളോട് പൂര്‍ണമായി പ്രതികരിച്ച് തുടങ്ങുന്നതിനിടെയാണ് മരണപ്പെട്ടത്. മലബാര്‍ വന്യജീവി സങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോ ഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. മതിലില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ നിലയിലായ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്. മയക്കിയതിന് ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്‍കി വിട്ടയക്കുകയായിരുന്നു. സഹജീവികള്‍ക്ക് സാന്ത്വനവും പരിചരണവുമേകി മനുഷ്യത്വത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.

 

[caption id="attachment_273979" align="alignnone" width="659"]പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍  പറക്കും അണ്ണാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍[/caption] [caption id="attachment_273980" align="alignnone" width="453"]കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ കടലാമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  10 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  10 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  10 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  10 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  10 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  10 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  10 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  10 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  10 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  10 days ago