HOME
DETAILS

സൗജന്യ റേഷന്‍ വിതരണത്തിലും രാഷ്ട്രീയ വടംവലി: സന്നദ്ധ പ്രവര്‍ത്തകരെ ഗോളടിക്കാന്‍' വിടരുതെന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങളില്‍

  
backup
April 02, 2020 | 9:04 AM

allegation-cpm-politics-in-ration-2020


കോഴിക്കോട്: കൊവിഡ് വ്യാപനക്കാലത്ത് ജനങ്ങള്‍ക്കാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് മുതലെടുപ്പും രാഷ്ട്രീയ വടം വലികളും രൂക്ഷം.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകരം വാര്‍ഡുതലത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരെ ഗോളടിക്കാന്‍' വിടരുതെന്ന പേരാമ്പ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വി.കെ പ്രമോദിന്റെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. അതാതു ലോക്കല്‍ പരിധിയിലെ വീടുകളില്‍ കയറി റേഷന്‍ കാര്‍ഡ് ശേഖരിച്ച് അരി പാര്‍ട്ടി നേതൃത്വത്തില്‍ വീട്ടിലെത്തിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.


വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്നലെ മുതല്‍ കേരളത്തില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്.
വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ദുരിതകാലത്തു പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിവിധയിടങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു.
സി.പി.എം ഭരിക്കുന്ന പല പഞ്ചായത്തുകളിലും റേഷനും പെന്‍ഷനും എത്തിക്കാനുള്ള ചുതല പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുക്കുകയാണ്. അതേ അവസരം സി.പി.എം ഇതര പഞ്ചായത്തുകളില്‍ അവിടത്തെ ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ അട്ടിമറിക്കാന്‍ പരമാവധി ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്.
സന്നദ്ധ സേവനത്തിനായി വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിലും പല പഞ്ചായത്തുകളിലും വിവേചനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു.


ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കൊവിഡ് ദുരിതാശ്വാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെയെല്ലാം നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളെപ്പോലും അപഹസിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്.
അരി കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണെന്ന് സി.പി.എം പ്രചരിപ്പിക്കുമ്പോള്‍ അത് പ്രധാനമന്ത്രിയുടെ ഔദാര്യമാണെന്നു പറഞ്ഞ് ബി.ജെ.പിയും രംഗത്തുണ്ട്. സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലൂടെ അഞ്ചു ദിവസങ്ങളിലായാണ് സൗജന്യ അരിവിതരണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  3 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  3 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  3 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  3 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  3 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  3 days ago
No Image

പവർപ്ലേയിലെ സിക്‌സർ രാജാവ്; ഒന്നിലധികം സീസണുകളിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി അഭിഷേക് ശർമ്മ

Cricket
  •  3 days ago
No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  3 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  3 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  3 days ago

No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  4 days ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  4 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  4 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  4 days ago