HOME
DETAILS

എം.എല്‍.എ തുക അടച്ചു; ഡയറ്റ് ഹോസ്റ്റലില്‍ വെളിച്ചം വന്നു

  
backup
July 06, 2018 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


ചെങ്ങന്നൂര്‍: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലില്‍ വിച്ഛേദിച്ച കണക്ഷന്‍ സജി ചെറിയാന്‍ എം.എല്‍.എ തുക അടച്ച് പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ വൈദ്യതി ബന്ധം വിച്ഛേദിച്ച ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സജി ചെറിയാന്‍ എം.എല്‍.എയെ കണ്ട് ദുരിതം അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ചെങ്ങന്നൂരില്‍ പുതിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ.ഇ.ഒ ഓഫിസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ തര്‍ക്കം നിലനിന്നിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഡി.ഡി ഓഫിസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. എ.ഇ.ഒ ഓഫിസു കൂടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജ് അവര്‍ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍ .ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഏഞ്ചലിന്‍ മേബലിനു ലഭിച്ച ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതു രൂപയുടെ ബില്‍ അടക്കാതിരുന്നത്.
ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ചെങ്ങന്നൂര്‍ എ.ഇ.ഒയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍.
എന്നാല്‍ ഈ ഇനത്തില്‍ തുക വകുപ്പ് അനുവദിച്ചു എന്നും 10ന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് ലഭിക്കു എന്നതിനാല്‍ അതിനു ശേഷം നല്‍കാമെന്ന് എ.ഇ.ഒ കെ. ബിന്ദു അറിയിച്ചിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  2 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  2 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  2 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  2 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  2 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  2 days ago