HOME
DETAILS

എം.എല്‍.എ തുക അടച്ചു; ഡയറ്റ് ഹോസ്റ്റലില്‍ വെളിച്ചം വന്നു

  
backup
July 06, 2018 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


ചെങ്ങന്നൂര്‍: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലില്‍ വിച്ഛേദിച്ച കണക്ഷന്‍ സജി ചെറിയാന്‍ എം.എല്‍.എ തുക അടച്ച് പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ വൈദ്യതി ബന്ധം വിച്ഛേദിച്ച ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സജി ചെറിയാന്‍ എം.എല്‍.എയെ കണ്ട് ദുരിതം അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ചെങ്ങന്നൂരില്‍ പുതിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ.ഇ.ഒ ഓഫിസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ തര്‍ക്കം നിലനിന്നിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഡി.ഡി ഓഫിസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. എ.ഇ.ഒ ഓഫിസു കൂടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജ് അവര്‍ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍ .ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഏഞ്ചലിന്‍ മേബലിനു ലഭിച്ച ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതു രൂപയുടെ ബില്‍ അടക്കാതിരുന്നത്.
ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ചെങ്ങന്നൂര്‍ എ.ഇ.ഒയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍.
എന്നാല്‍ ഈ ഇനത്തില്‍ തുക വകുപ്പ് അനുവദിച്ചു എന്നും 10ന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് ലഭിക്കു എന്നതിനാല്‍ അതിനു ശേഷം നല്‍കാമെന്ന് എ.ഇ.ഒ കെ. ബിന്ദു അറിയിച്ചിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  a day ago
No Image

യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ

Kerala
  •  a day ago
No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  a day ago
No Image

കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്

National
  •  a day ago
No Image

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

uae
  •  a day ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായ കാര്‍ഷിക വിപണികള്‍ അടയ്ക്കാനൊരുങ്ങി ഖത്തര്‍ 

qatar
  •  a day ago
No Image

കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം

National
  •  a day ago
No Image

ജലസുരക്ഷയില്‍ ഖത്തറിന് നേട്ടം; ആവശ്യത്തേക്കാള്‍ 35 ശതമാനം അധിക സംഭരണ ശേഷി

qatar
  •  a day ago