HOME
DETAILS

എം.എല്‍.എ തുക അടച്ചു; ഡയറ്റ് ഹോസ്റ്റലില്‍ വെളിച്ചം വന്നു

  
backup
July 06, 2018 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


ചെങ്ങന്നൂര്‍: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലില്‍ വിച്ഛേദിച്ച കണക്ഷന്‍ സജി ചെറിയാന്‍ എം.എല്‍.എ തുക അടച്ച് പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ വൈദ്യതി ബന്ധം വിച്ഛേദിച്ച ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സജി ചെറിയാന്‍ എം.എല്‍.എയെ കണ്ട് ദുരിതം അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ചെങ്ങന്നൂരില്‍ പുതിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ.ഇ.ഒ ഓഫിസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ തര്‍ക്കം നിലനിന്നിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഡി.ഡി ഓഫിസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. എ.ഇ.ഒ ഓഫിസു കൂടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജ് അവര്‍ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍ .ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഏഞ്ചലിന്‍ മേബലിനു ലഭിച്ച ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതു രൂപയുടെ ബില്‍ അടക്കാതിരുന്നത്.
ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ചെങ്ങന്നൂര്‍ എ.ഇ.ഒയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍.
എന്നാല്‍ ഈ ഇനത്തില്‍ തുക വകുപ്പ് അനുവദിച്ചു എന്നും 10ന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് ലഭിക്കു എന്നതിനാല്‍ അതിനു ശേഷം നല്‍കാമെന്ന് എ.ഇ.ഒ കെ. ബിന്ദു അറിയിച്ചിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  5 days ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  5 days ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  5 days ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  5 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  5 days ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  5 days ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  5 days ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  5 days ago