HOME
DETAILS

എം.എല്‍.എ തുക അടച്ചു; ഡയറ്റ് ഹോസ്റ്റലില്‍ വെളിച്ചം വന്നു

  
backup
July 06, 2018 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


ചെങ്ങന്നൂര്‍: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലില്‍ വിച്ഛേദിച്ച കണക്ഷന്‍ സജി ചെറിയാന്‍ എം.എല്‍.എ തുക അടച്ച് പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ വൈദ്യതി ബന്ധം വിച്ഛേദിച്ച ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സജി ചെറിയാന്‍ എം.എല്‍.എയെ കണ്ട് ദുരിതം അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ചെങ്ങന്നൂരില്‍ പുതിയ വിദ്യാഭ്യാസ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ.ഇ.ഒ ഓഫിസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ തര്‍ക്കം നിലനിന്നിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഡി.ഡി ഓഫിസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. എ.ഇ.ഒ ഓഫിസു കൂടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജ് അവര്‍ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍ .ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഏഞ്ചലിന്‍ മേബലിനു ലഭിച്ച ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതു രൂപയുടെ ബില്‍ അടക്കാതിരുന്നത്.
ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ചെങ്ങന്നൂര്‍ എ.ഇ.ഒയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിന്‍സിപ്പാള്‍.
എന്നാല്‍ ഈ ഇനത്തില്‍ തുക വകുപ്പ് അനുവദിച്ചു എന്നും 10ന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് ലഭിക്കു എന്നതിനാല്‍ അതിനു ശേഷം നല്‍കാമെന്ന് എ.ഇ.ഒ കെ. ബിന്ദു അറിയിച്ചിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  2 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  2 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  2 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  2 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  2 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  2 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  2 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago